Wednesday, 22 June 2016

Yaminikku - Anil Panachooran kavitha

കവിത: യാമിനിയ്ക്ക്
രചന: അനില്‍ പനച്ചൂരാന്‍


ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..
ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..

ഒരു കരം തന്നിലമൃതുചാലിച്ചു
മറു കരം കൊണ്ടേ മൃതികള്‍ പെയ്യിച്ചും
പ്രകൃതീശ്വരിയ്ക്കുടയ തിരുജഠരമാകും
ആധിതമസ്സിന്റെ ആധാര ശക്തി
ആധിയുഷസ്സിന്റെ ഗര്‍ഭഗ്രഹം നീ
ഒരു കരം തന്നിലമൃതുചാലിച്ചു
മറു കരം കൊണ്ടേ മൃതികള്‍ പെയ്യിച്ചും
പ്രകൃതീശ്വരിയ്ക്കുടയ തിരുജഠരമാകും
ആധിതമസ്സിന്റെ ആധാര ശക്തി
ആധിയുഷസ്സിന്റെ ഗര്‍ഭഗ്രഹം നീ

നിന്‍ നൂപരത്തിന്റെ തേങ്ങല്‍ കേള്‍ക്കാനെന്നും
നിന്നിദ്രയായിരിയ്ക്കുന്നു വിഷാദികള്‍,
നിന്‍ നൂപരത്തിന്റെ തേങ്ങല്‍ കേള്‍ക്കാനെന്നും
നിന്നിദ്രയായിരിയ്ക്കുന്നു വിഷാദികള്‍,
പ്രേമികള്‍, വൈദേഹികള്‍
പിന്നെ രോഗികള്‍, ദ്രോഹികള്‍,
നഷ്ടസഞ്ചാരികള്‍, നൃത്തം ചവിട്ടുന്ന നഗ്നദേഹങ്ങള്‍
നത്തിന്റെ കണ്ണുകള്‍, പിത്തപ്രകൃതികള്‍
കത്തുന്ന കണ്ണുമായ് കാമദാഹങ്ങള്‍

അഭയം തരും നിദ്രയേകുന്നു നീ
പൊന്‍കരം കൊണ്ടേ തഴുകുന്നു പാരിനെ
അഭയം തരും നിദ്രയേകുന്നു നീ
പൊന്‍കരം കൊണ്ടേ തഴുകുന്നു പാരിനെ
അമ്മയെപ്പോലെ താരാട്ടുന്നു
നീയെന്റെ മിഴികളെ ചുംബിച്ചടയ്ക്കുന്നു
സഖിയായ് ചാരെകിടന്നുലാളിയ്ക്കുന്നു
സമയമറിയാതെ ഞാന്‍ ചായുന്നൊരുളിവില്‍
കിനാവിന്റെ താമരവളയും തരുന്നു
സമയമറിയാതെ ഞാന്‍ ചായുന്നൊരുളിവില്‍
കിനാവിന്റെ താമരവളയും തരുന്നു

ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട
കാളിന്ദിയായെന്റെ മുന്നില്‍
ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട
കാളിന്ദിയായെന്റെ മുന്നില്‍
എങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു
എന്തിനെന്നറിയാതെയെന്നും..
ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട
കാളിന്ദിയായെന്റെ മുന്നില്‍
എങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു
എന്തിനെന്നറിയാതെയെന്നും..

പ്രണയിപ്പു നിന്നെ ഞാന്‍ മൃതിയോളതുമല്ല
എന്‍ മൃതിയും നിന്‍ മടിയിലാകട്ടെ
അല്ലെങ്കില്‍ നീയെനെ മൃതിയുമാകട്ടെ..
ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..
ഒരു യുവതിയാം വിധവയെപ്പോലെ..

Velipaadu Pusthakam - Anil Panachooran [Kavitha]

വെളിപാടു പുസ്തകം

അനില്‍ പനച്ചൂരാന്‍..


നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം
വാഴ്വിന്‍ വയലിലെ ഞാറ്റുവേലക്കിളി
ഓര്‍മ്മക്കുറിപ്പുമായ് കൂടണഞ്ഞീടുന്നു
സമരങ്ങളില്‍ തലയെരിഞ്ഞ
കിനാവിന്റെ താളിയോലയില്‍
അക്ഷരത്തിന്റെ മുറിവുമാഞ്ഞിട്ടില്ല

ചുവന്ന രക്താണുക്കള്‍ നിറഞ്ഞ പേനകൊണ്ടെഴുതുന്ന
ചെമ്പിച്ച വാക്കിന്റെ മുന തേഞ്ഞു പോയ്
നരകമാം സമരാഗ്നിയില്‍ നമ്മള്‍ ഹോമിച്ച
കൌമാര ചേതനകള്‍ ഉണരാതെ പോയി
നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം

ഇനിയെന്റെ ബാക്കി പത്രത്തില്‍
രക്തം ചുമച്ചു തുപ്പി മരിയ്ക്കുന്ന സൂര്യനും
മുറിവുണങ്ങാത്ത ഹൃദയവും
തേങ്ങുമീ സന്ധ്യയും മാത്രം
കരളു കാഞ്ഞെഴുതുന്ന കവിതയില്‍
നീണ്ട രാത്രിയുടെ മൌനവും
പുലരാത്ത നാളെയുടെ നഷ്ടമൂല്യങ്ങളും
നോക്കൂ സഖാവെ..
കരളു കാഞ്ഞെഴുതുന്ന കവിതയില്‍
നീണ്ട രാത്രിയുടെ മൌനവും
പുലരാത്ത നാളെയുടെ നഷ്ടമൂല്യങ്ങളും
മുദ്രാവാക്യം മുഴക്കിപെരുപ്പിച്ച
സംഘബോധത്തെരുകൂത്തിലിന്നിതാ
വര്‍ഗ്ഗം ബോധം കെടുത്തി
വിലപേശി വിറ്റുതിന്നുന്നു നാം തന്നെ നമ്മളെ
വിറ്റുതിന്നുന്നു നാം തന്നെ നമ്മളെ

നോക്കൂ സഖാവെ,ചത്തപെണ്ണിനാര്‍ത്തവ ശോണിതലിക്തമാം
ചെങ്കോലുമായി ചെകുത്താന്റെ വെള്ളെലികള്‍ മലയിറങ്ങുന്നു
മലകയറുമേതോ ഭ്രാന്തന്റെ കയ്യില്‍ നിന്നു
ഊര്‍ന്നു വീണുടയുന്നോ പ്രകാശത്തിന്‍ കൈക്കുടം
പ്രകാശത്തിന്‍ കൈക്കുടം

പതിയായ് പടികയറുന്ന ഭാര്യയുടെ
പതറുന്ന മിഴികളില്‍ നോക്കുവാന്‍
കണ്ണീലഗ്നിയുടെ സ്ഫുരണമില്ലാതെ
മുറിവിന്റെ ചാരിത്ര്യ ശുദ്ധിയില്‍ സംശയമില്ലാതെ
വാ മുറുക്കിയിരിയ്ക്കുന്നു വിപ്ലവം

പറയൂ സഖാവെ, ഞാനല്ലയോ വിപ്ലവകാരി
മജ്ജവാര്‍ന്നൊരു എല്ലിന്റെ കൂടായ്
കെട്ടടങ്ങുന്ന നിലവിളിയൊച്ചയായ്
മുട്ടുകുത്തിയിരക്കുന്ന നാവായ്
കൊല്ലപ്പെടാതെപോയന്നതില്‍ ഖേദിച്ചു
സ്മാരകങ്ങളില്‍ പേരെഴുതാത്തവന്‍
പറയൂ സഖാവെ, ഞാനല്ലയോ വിപ്ലവകാരി

വിണ്ടകാലുമായി ചെണ്ടകൊട്ടുന്നിതാ
പോയകാലത്തിന്റെ രക്തനക്ഷത്രങ്ങളും
അര്‍ദ്ധനഗഗ്നാംഗിയാം നരവംശ ശാസ്ത്രവും
ചരിത്രത്തിന്‍ ഓപ്പറേഷന്‍ തിയറ്ററില്‍
സത്യത്തിന്‍ ഭ്രൂണഹത്യകള്‍ പാപമാകാറില്ല

കുരിശിന്റെ ചില്ലയിലുറങ്ങാന്‍
മൃഗത്തിനോടനുവാദം ചോദിച്ചു
കാല്‍വരി കയറുമ്പോള്‍
അക്കല്‍ദാമയില്‍ പൂക്കുന്ന പൂകവുകള്‍
തുണിമാറ്റിയെന്നെ നാണം കെടുത്തുന്നു
അന്ത്യപ്രവാചകന്മാര്‍ തത്വശാസ്ത്രങ്ങളെ
ചന്തയില്‍ വില്‍ക്കുവാനെത്തുന്നതിനു മുമ്പ്
യൂദാസ്, എന്നെ രക്ഷിയ്ക്കൂ
കുരിശില്‍ കയറാനെന്നെ അനുവദിയ്ക്കൂ..

Valayil Veena Kilikal - Anil Panachooran [Kavitha]

വലയില്‍ വീണ കിളികള്‍
അനില്‍ പനച്ചൂരാന്‍



വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം

വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ
വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ

വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ

ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍

വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ

നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍

എന്നും എന്നും എന്‍റെ നെഞ്ചകം
കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
എന്നും എന്നും എന്‍റെ നെഞ്ചകം
കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ

തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍
തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍
കൂട് വിട്ടു കൂട് പായുമെന്‍
മോഹം ആര് കൂട്ടിലാക്കിടും
കൂട് വിട്ടു കൂട് പായുമെന്‍
മോഹം ആര് കൂട്ടിലാക്കിടും

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം

Surabhi - Anil Panachooran

കവിത: സുരഭി
അനില്‍ പനച്ചൂരാന്‍


ഒരു മദ്ധ്യവേനല്‍ ചൂടില്‍
ഒരു മദ്ധ്യവേനല്‍ ചൂടില്‍
ദൂരെ നഗരവാസിയാം തരുണന്‍
ഒരു മദ്ധ്യവേനല്‍ ചൂടില്‍
ദൂരെ നഗരവാസിയാം തരുണന്‍
കാടിനരികലുള്ളോരരിയ
നാട്ടില്‍ വന്നു പാര്‍ത്തു
കാടിനരികലുള്ളോരരിയ
നാട്ടില്‍ വന്നു പാര്‍ത്തു
വെയിലു മങ്ങി മാഞ്ഞു
വെയിലു മങ്ങി മാഞ്ഞു
സന്ധ്യാ കിരണവും പൊലിഞ്ഞു
അവനേകനായി വരവെ
ഒരു ഇടയ കന്യയെ കണ്ടു
അവനേകനായി വരവെ
ഒരു ഇടയ കന്യയെ കണ്ടു
അവളിടരാന്‍ വെമ്പി നില്‍ക്കും
പുതു പാരിജാത മുകുളം
അവളിടരാന്‍ വെമ്പി നില്‍ക്കും
പുതു പാരിജാത മുകുളം
വനസാന്ദ്രതയിലലിയാന്‍ വന്ന
ഋതുദേവതാ സദനം
വനസാന്ദ്രതയിലലിയാന്‍ വന്ന
ഋതുദേവതാ സദനം

ആരിവള്‍ എന്ന ചോദ്യം
തരുണ ഹൃദയം തുളുമ്പി നിന്നു
ആരിവള്‍ എന്ന ചോദ്യം
തരുണ ഹൃദയം തുളുമ്പി നിന്നു
അവള്‍ എന്തിനോ ഇടറി നിന്നു
അറിയാതെ ആ മിഴി നിറഞ്ഞു
അവള്‍ എന്തിനോ ഇടറി നിന്നു
അറിയാതെ ആ മിഴി നിറഞ്ഞു

ആരു നീ പെണ്‍കിടാവെ
ആലസിയ്ക്കും നിലാവെ
ആരു നീ പെണ്‍കിടാവെ
ആലസിയ്ക്കും നിലാവെ
പാലപ്പൂമര തണലില്‍
പാര്‍വണേന്ദു പോലെ
പാലപ്പൂമര തണലില്‍
പാര്‍വണേന്ദു പോലെ
ഈ താഴ്കാരത്തിന്റെ കുളിരില്‍
ഈ താഴ്കാരത്തിന്റെ കുളിരില്‍
മൂവന്തിയ്ക്കാരെയോ തേടി അലയും
പെണ്‍കിടാവെ പറയൂ
കരയാതെ കാര്യമെന്തേ
പെണ്‍കിടാവെ പറയൂ
കരയാതെ കാര്യമെന്തേ
അവളരളുന്നു മന്ദമന്ദം
അവളരളുന്നു മന്ദമന്ദം
കരളുരുകുന്ന സങ്കടങ്ങള്‍
കാണാതെ പോയി തന്റെ
കുഞ്ഞാടിനെ വൈകുന്നേരം
കാണാതെ പോയി തന്റെ
കുഞ്ഞാടിനെ വൈകുന്നേരം
അജപാലകന്റെ മകള്‍ ഞാന്‍
അജപാലകന്റെ മകള്‍ ഞാന്‍
അച്ഛനറിയാതെ പോന്നു ഞാനിവിടെ
തിരയുന്നു എന്റെ തുണയാം
കുഞ്ഞാടിനെ കണ്ടുവോ നീ
തിരയുന്നു എന്റെ തുണയാം
കുഞ്ഞാടിനെ കണ്ടുവോ നീ
കണ്ടതില്ല ഞാന്‍ കൂടി
കണ്ടതില്ല ഞാന്‍ കൂടി
തിരയാം നിന്റെ കൂടെ
വേണ്ടതില്ല ഞാന്‍ പോണൂ
കുടിയിലെന്നെ തിരയും
വേണ്ടതില്ല ഞാന്‍ പോണൂ
കുടിയിലെന്നെ തിരയും
അടിവച്ചകന്നു പോയി
അടിവച്ചകന്നു പോയി
ഞൊടിയിലാ പെണ്‍കിടാവും
അറിയാതെ നിന്നുപോയി
അവളെ നോക്കി അവനും
അറിയാതെ നിന്നുപോയി
അവളെ നോക്കി അവനും
വെയിലു വെന്ത വെണ്ണീറില്‍
കനലാം സന്ധ്യയും മാഞ്ഞു
വെയിലു വെന്ത വെണ്ണീറില്‍
തീക്കനലാം സന്ധ്യയും മാഞ്ഞു
അവളുടെ ഓര്‍മ്മയവനില്‍
മായാതെ കുളിരു കോരി
അവളുടെ ഓര്‍മ്മയവനില്‍
മായാതെ കുളിരു കോരി
എവിടെയോ നിന്നു കേള്‍പ്പൂ
എവിടെയോ നിന്നു കേള്‍പ്പൂ
കാറ്റിലൊഴികിയെത്തുന്ന ഗാനം
ഒരു കിനാവിലെന്ന പോലെ
അവനുരുകിയതിലലിഞ്ഞു
ഒരു കിനാവിലെന്ന പോലെ
അവനുരുകിയതിലലിഞ്ഞു

അവളെ കണ്ടു പിന്നെ
അവളെ കണ്ടു പിന്നെ
തരി വളകിലുക്കിയെന്‍ മുന്നില്‍
കുളിരിന്റെ മാഞ്ചുവട്ടില്‍
തളിര്‍വീണ പാതവക്കില്‍
കുളിരിന്റെ മാഞ്ചുവട്ടില്‍
തളിര്‍വീണ പാതവക്കില്‍
മൌനം എന്റെ ഹൃദയം
അവളോടു ചൊന്നു മധുരം
മൌനം എന്റെ ഹൃദയം
അവളോടു ചൊന്നു മധുരം
കാണാതിരിയ്ക്ക വയ്യ
അരനിമിഷം പോലും നിന്നെ
കാണാതിരിയ്ക്ക വയ്യ
നിമിഷം പോലും നിന്നെ
അരികില്‍ ചെന്ന നിമിഷം
അരികില്‍ ചെന്ന നിമിഷം
അവളകലേയ്ക്കു നോക്കി നിന്നു
ഉരിയാടുവാനുഴറി നില്‍ക്കേ
വാക്കു വരളുന്നതറിവു ഞാനും
ഉരിയാടുവാനുഴറി നില്‍ക്കേ
വാക്കു വരളുന്നതറിവു ഞാനും

ഉടനെ തിരികെ ഞാനെന്‍
കുടിയിലേയ്ക്കു പോന്നു
ഉടനെ തിരികെ ഞാനെന്‍
കുടിയിലേയ്ക്കു പോന്നു
അവളന്റെ മനസ്സിനുള്ളില്‍
ചേക്കേറി കൂട്ടിനുള്ളില്‍
അവളന്റെ മനസ്സിനുള്ളില്‍
ചേക്കേറി കൂട്ടിനുള്ളില്‍
അകലെയെവിടെയോ കേട്ടു
മൃദുല മുരളീ നിനാദം
അകലെയെവിടെയോ കേട്ടു
മൃദുല മുരളീ നിനാദം
കുയിലിന്റെ കൂജനം പോല്‍
അതിലലിയുന്ന ദിവ്യഗാനം
കുയിലിന്റെ കൂജനം പോല്‍
അതിലലിയുന്ന ദിവ്യഗാനം
കേള്‍ക്കാന്‍ കൊതിച്ച രാഗം
അജപാലികേ നിന്റെ ഗാനം
കേള്‍ക്കാന്‍ കൊതിച്ച രാഗം
അജപാലികേ നിന്റെ ഗാനം
അനുരാഗലോല സുഗതം
അതിലാഴ്ന്നുപോയ നിദയം
അനുരാഗലോല സുഗതം
അതിലാഴ്ന്നുപോയ നിദയം
അതിലാഴ്ന്നുപോയ നിദയം
അതിലാഴ്ന്നുപോയ നിദയം
മതിയില്‍ മലരും പെയ്യും
മതിയില്‍ മലരും പെയ്യും
അഴകിന്റെ മാരിവില്ലേ
മൊഴിയാതെ പോയതെന്തേ
ഒരുവാക്കുപ്പോലുമിന്ന്
മൊഴിയാതെ പോയതെന്തേ
ഒരുവാക്കുപ്പോലുമിന്ന്

പെയ്തു തോരത്ത മുകില്‍ പോല്‍
പെയ്തു തോരത്ത മുകില്‍ പോല്‍
അമിതഭാരം എന്‍ മനസ്സില്‍
ശരശയ്യയില്‍ ഞാന്‍ കിടന്നു
ശരറാന്തല്‍ മിഴിയടച്ചു
ശരശയ്യയില്‍ ഞാന്‍ കിടന്നു
ശരറാന്തല്‍ മിഴിയടച്ചു
കാമുകാ നിന്റെ ഹൃദയം
പ്രേമാര്‍ദ്ര ചിത്രശലഭം
കാമുകാ നിന്റെ ഹൃദയം
പ്രേമാര്‍ദ്ര ചിത്രശലഭം
രാഗലോല നിന്‍ മനസ്സിന്ന്
രോഗമാണ് വിരഹശോകം
രാഗലോല നിന്‍ മനസ്സിന്ന്
രോഗമാണ് വിരഹശോകം
പ്രണയമങ്കുരിച്ച ഹൃദയം
പ്രഹരമേറ്റ പവനു തുല്യം
പ്രണയമങ്കുരിച്ച ഹൃദയം
പ്രഹരമേറ്റ പവനു തുല്യം
അതരളിപൂത്ത പൂവനം പോല്‍
ആരുമതിരിടാത്ത സ്വപ്ന വനിക
അതരളിപൂത്ത പൂവനം പോല്‍
ആരുമതിരിടാത്ത സ്വപ്ന വനിക

വരുവതാരെന്റെ കനവില്‍
വരുവതാരെന്റെ കനവില്‍
കുളിര്‍ വലവിരിച്ചുകൊണ്ടിരവില്‍
വിരലാരു തൊട്ടു സിരയില്‍
സ്വരമാലപിപ്പതേതു മടിയില്‍
വിരലാരു തൊട്ടു സിരയില്‍
ഈ വീണസ്വരമാലപിപ്പതേതു മടിയില്‍
സ്മൃതിയില്‍ സുരഭി നില്‍പ്പൂ
സുര സാലഭഞ്ജിക പോലെ
സ്മൃതിയില്‍ സുരഭി നില്‍പ്പൂ
സുര സാലഭഞ്ജിക പോലെ
മനവിപഞ്ചികയില്‍ ഉണരും
രാഗ സഞ്ചാരിക പോലെ
മനവിപഞ്ചികയില്‍ ഉണരും
രാഗ സഞ്ചാരിക പോലെ
ഇടവ മുകില്‍ ചുരന്നൊഴുകും
നല്‍മഴക്കവിത പോലെ
നിന്റെ ഓര്‍മ്മ പെയ്തു നിനവില്‍
മേഘരാഗലയമായി
നിന്റെ ഓര്‍മ്മ പെയ്തു നിനവില്‍
മേഘരാഗലയമായി
കുയില്‍ വാണിയ്ക്ക് കുടപിടിയ്ക്കും
മാഞ്ചുവട്ടില്‍ അവള്‍ ചാഞ്ഞിരിപ്പൂ
ഒരു കൊച്ചുകാറ്റവള്‍ക്കരികില്‍
ഇലത്താളമിട്ടു കൂടിനില്‍പ്പൂ
ഒരു കൊച്ചുകാറ്റവള്‍ക്കരികില്‍
ഇലത്താളമിട്ടു കൂടിനില്‍പ്പൂ

തളിരടര്‍ന്നു വീണവഴിയില്‍
പാദ പതനം കേട്ടു സുരഭി
തളിരടര്‍ന്നു വീണവഴിയില്‍
പാദ പതനം കേട്ടു സുരഭി
അവനതാ വരുന്ന തരുണന്‍
അവളറിയതെ വേര്‍ത്തു പോയി
അവനതാ വരുന്ന തരുണന്‍
അവളറിയതെ വേര്‍ത്തു പോയി
അനുയാത്ര ചെയ്യുന്ന നിഴലേ
അറിയുന്നു നിന്റെ മനസ്സ്
അനുരാഗ ലോല വചസ്സ്
അനുരാഗ ദിവ്യ തപസ്സ്
അനുരാഗ ലോല വചസ്സ്
അനുരാഗ ദിവ്യ തപസ്സ്
അനുരാഗ ദിവ്യ തപസ്സ്

എന്തിനോ എന്റെ ഹൃദയം
എന്തിനോ എന്റെ ഹൃദയം
കനവു കാണുന്നു കനകം
കരളിലെന്തിനീ പഠഹം
ആ തരുണനെ കണ്ട നിമിഷം
കരളിലെന്തിനീ പഠഹം
ആ തരുണനെ കണ്ട നിമിഷം
പൂത്തുലഞ്ഞ് ചാഞ്ഞു നില്‍ക്കും
ഒരാറ്റു വഞ്ചിപോലെ
പൂത്തുലഞ്ഞ് ചാഞ്ഞു നില്‍ക്കും
ഒരാറ്റു വഞ്ചിപോലെ
അവള്‍ നിന്നു വ്രീളാ നമ്രം
കാല്‍ ചിലങ്ക ചിഞ്ചിതമോതി
അവള്‍ നിന്നു വ്രീളാ നമ്രം
കാല്‍ ചിലങ്ക ചിഞ്ചിതമോതി

അവനോതി മെല്ലെ മെല്ലെ
അവനോതി മെല്ലെ മെല്ലെ
കുളിര്‍ മഴ ചാറുന്നപോലെ
അവനോതി മെല്ലെ മെല്ലെ
കുളിര്‍ മഴ ചാറുന്നപോലെ
പുതുവസന്ത മലരില്‍ നിന്ന്
തേന്‍ കിനിയുന്ന പോലെ
പുതുവസന്ത മലരില്‍ നിന്ന്
തേന്‍ കിനിയുന്ന പോലെ
കിളി പാടുമെന്റെ കരളില്‍
സുരഭി നിന്നെയോര്‍ത്താല്‍
കിളി പാടുമെന്റെ കരളില്‍
സുരഭി നിന്നെയോര്‍ത്താല്‍
അറിയാന്‍ ശ്രമിപ്പൂ ചിത്തം
അനുരാഗമെത്ര ചിത്രം
അറിയാന്‍ ശ്രമിപ്പൂ ചിത്തം
അനുരാഗമെത്ര ചിത്രം
അനുരാഗമെത്ര ചിത്രം
വേള്‍ക്കാന്‍ കൊതിപ്പൂ നിന്നെ
പ്രിയം കേള്‍ക്കാന്‍ കാത്തിരിപ്പൂ
വേള്‍ക്കാന്‍ കൊതിപ്പൂ നിന്നെ
പ്രിയം കേള്‍ക്കാന്‍ കാത്തിരിപ്പൂ
അകമേറി നില്‍ക്കുമഴകേ
അനുവാദമേകൂ കരളേ
അകമേറി നില്‍ക്കുമഴകേ
അനുവാദമേകൂ കരളേ
അനുവാദമേകൂ കരളേ
അനുവാദമേകൂ കരളേ

അവള്‍ മൊഴിയുന്നു ചകിതയായി
ഉരുകുന്ന ഹൃദയമോടെ
കാറ്റേറ്റ് കനകനാളം
വിറപൂണ്ട മാത്രപോലെ
കാറ്റേറ്റ് കനകനാളം
വിറപൂണ്ട മാത്രപോലെ

അരുതാത്തതെന്റെ ആശ
അരുതാത്തതെന്റെ ആശ
അതറിയുന്നതെന്‍ നിരാശ
അരുതാത്തതെന്റെ ആശ
അതറിയുന്നതെന്‍ നിരാശ
അരുണാഭ ചൂടിയണയും
അരുരാഗമേ വേണ്ട വേണ്ട
അരുണാഭ ചൂടിയണയും
അരുരാഗമേ വേണ്ട വേണ്ട
അരുരാഗമേ വേണ്ട വേണ്ട

ഒടുവില്‍ നമ്മള്‍ പിരിയും
ഈ കടവില്‍ ഞാനേകയാകും
ഒടുവില്‍ നമ്മള്‍ പിരിയും
ഈ കടവില്‍ ഞാനേകയാകും
പടിവാതില്‍ ചാരിമെല്ലെ
പടിയിറങ്ങുമീ പ്രണയം
പടിവാതില്‍ ചാരിമെല്ലെ
പടിയിറങ്ങുമീ പ്രണയം :(

നിലവിട്ട ഹൃദയമോഹം
നിലവിട്ട ഹൃദയമോഹം
അലപോലെ തല്ലിയലയും
നിലവിട്ട ഹൃദയമോഹം
അലപോലെ തല്ലിയലയും
നിലവിട്ട ഹൃദയമോഹം
അലപോലെ തല്ലിയലയും
അതുകൊണ്ട് നിസ്വയാം ഞാന്‍
പുലരട്ടെയിവിടെയിതുപോല്‍
അതുകൊണ്ട് നിസ്വയാം ഞാന്‍
അതുകൊണ്ട് നിസ്വയാം ഞാന്‍
പുലരട്ടെയിവിടെയിതുപോല്‍
പുലരട്ടെയിവിടെയിതുപോല്‍
പുലരട്ടെയിവിടെയിതുപോല്‍
പുലരട്ടെയിവിടെയിതുപോല്‍

വേനല്‍ക്കുടീരത്തിനരികില്‍
ഒരു ചാതകപക്ഷിപോലെ
വേനല്‍ക്കുടീരത്തിനരികില്‍
ഒരു ചാതകപക്ഷിപോലെ
മഴമേഘമെത്തുവാനായി
കരയുന്ന കണ്ണുമായി
മഴമേഘമെത്തുവാനായി
കരയുന്ന കണ്ണുമായി
വിടരാതെ പോയ മലരേ
വിധിയറിയാതെ കണ്ട കനവേ
വിടരാതെ പോയ മലരേ
വിധിയറിയാതെ കണ്ട കനവേ
മിഴിനീരു തന്ന നനവായ്
വഴിപിരിയുന്നു നമ്മള്‍ ഇവിടെ
മിഴിനീരു തന്ന നനവായ്
വഴിപിരിയുന്നു നമ്മള്‍ ഇവിടെ
വഴിപിരിയുന്നു നമ്മള്‍ ഇവിടെ
അരുതത്താതെന്റെ ആശ
അരുതാത്തതെന്റെ ആശ
അതറിയുന്നതെന്‍ നിരാശ
അരുണാഭ ചൂടിയണയും
അനുരാമേ വേണ്ട വേണ്ട
അനുരാമേ വേണ്ട വേണ്ട
അനുരാമേ വേണ്ട വേണ്ട

Smruthi Madhuram - Anil Panachooraan [Kavitha]

സ്മൃതിമധുരം
അനില്‍ പനച്ചൂരാന്‍


അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും

കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കാണാതെ കാണുന്നുണ്ടവരെന്നും ഉള്ളിലെ
പ്രേമസ്വരൂപന്റെ രൂപം
പ്രേമസ്വരൂപന്റെ രൂപം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും

ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
കേള്‍ക്കാതെ കേള്‍ക്കുന്നുണ്ടവരെന്നും ഉള്ളിന്റെയുള്ളില്‍
ഓടക്കുഴല്‍ വിളി നാദം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും

അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
മുറിയാതെ രക്തമിറ്റുന്നുണ്ട്
പൊയ്പോയ കാലങ്ങളോര്‍ത്ത്
പൊയ്പോയ കാലങ്ങളോര്‍ത്ത്
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും

Shanthivanam Thedi - Anil Panachooran [Kavitha]

കവിത: ശാന്തിവനം തേടി
രചന: അനില്‍ പനച്ചൂരാന്‍


പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍

വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
നാളെ വെട്ടുന്നറിവിന്‍ ഞെട്ടലും
കാതലിന്റെ കഥനഭാരവും
പാഠക രീതിനങ്ങള്‍ പാകുമീ
ശീതളതയിലലിഞ്ഞു ചേരുമ്പോള്‍
മരം അറിവിന്റെ ഉറവയാകുന്നു
മരണമാകുന്നു..
വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
നാളെ വെട്ടുന്നറിവിന്‍ ഞെട്ടലും
കാതലിന്റെ കഥനഭാരവും
പാഠക രീതിനങ്ങള്‍ പാകുമീ
ശീതളതയിലലിഞ്ഞു ചേരുമ്പോള്‍
മരം അറിവിന്റെ ഉറവയാകുന്നു
മരണമാകുന്നു..

ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
മരണം മധുരമന്ത്രാക്ഷരം
മൌനം പോലെ മഹത്തരം
ദളിത ഹൃദയനിണ മൂറ്റുന്ന ജീവിത
ദുരിതമൊക്കെമൊടുക്കുന്നൊരഷൌധം
ദളിത ഹൃദയനിണ മൂറ്റുന്ന ജീവിത
ദുരിതമൊക്കെമൊടുക്കുന്നൊരഷൌധം
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം

മരനിഴലിന്റെ മുറിവിലിറ്റുന്ന മഞ്ഞുതുള്ളിയോ
നയന തീര്‍ത്ഥമോ
മരനിഴലിന്റെ മുറിവിലിറ്റുന്ന മഞ്ഞുതുള്ളിയോ
നയന തീര്‍ത്ഥമോ
ഹരിത ജീവിതവ്യഥകള്‍
ആഴത്തിലലിഞ്ഞുചേരുന്ന സുഖനിശ്വാസമോ
ഹരിത ജീവിതവ്യഥകള്‍
ആഴത്തിലലിഞ്ഞുചേരുന്ന സുഖനിശ്വാസമോ
തുടലുപൊട്ടിച്ചു വരുന്ന ഭ്രാന്തമാം അലര്‍ച്ച
കാര്‍മുകിലരിച്ചിറങ്ങുന്നു
വിരലൊടിച്ചു ചമതയാ‍ക്കി
മോഹമൂലങ്ങള്‍ ചുട്ടടെക്കുന്നു
കരളെടുത്തൊരു കവിതയാക്കുവാന്‍
കിളി വരുന്നിതാ
കരളെടുത്തൊരു കവിതയാക്കുവാന്‍
കിളി വരുന്നിതാ..

കാറ്റുപാറ്റികൊഴിച്ചെടുത്തൊരു
കാട്ടുപൂവിന്റെ സുഗന്ധലേപങ്ങള്‍
കാറ്റുപാറ്റികൊഴിച്ചെടുത്തൊരു
കാട്ടുപൂവിന്റെ സുഗന്ധലേപങ്ങള്‍
സ്വര്‍ണ്ണ രോമങ്ങള്‍ എഴുന്നരാവിന്റെ
മര്‍മ്മഭാഗത്ത് പാത്തു നില്‍ക്കുന്നു
സ്വര്‍ണ്ണ രോമങ്ങള്‍ എഴുന്നരാവിന്റെ
മര്‍മ്മഭാഗത്ത് പാത്തു നില്‍ക്കുന്നു
തോലുരിഞ്ഞിട്ട വിരിയില്‍ നമ്മളും നിഴലും
ശവരതിയുടെ തരി പെറുക്കുന്നു
തോലുരിഞ്ഞിട്ട വിരിയില്‍ നമ്മളും നിഴലും
ശവരതിയുടെ തരി പെറുക്കുന്നു
അരുത് വേഴ്ചകളിനിയും
നാളെ കടപുഴകേണ്ട തരു നിഴലുനാം
നാളെ കടപുഴകേണ്ട തരു നിഴലുനാം

നിത്യരോഗിയായ് തീര്‍ന്ന പകലിന്റെ
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
നിത്യരോഗിയായ് തീര്‍ന്ന പകലിന്റെ
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
മരനിഴലിനെ കൊലമരത്തിന്റെ
നിഴലായ് മാറ്റുന്നു..
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
മരനിഴലിനെ കൊലമരത്തിന്റെ
നിഴലായ് മാറ്റുന്നു..
ഉയിരുവേര്‍പ്പെട്ടൊരുടലുമായ്
കാലമകന്നുപോകുന്നു
ഉയിരുവേര്‍പ്പെട്ടൊരുടലുമായ്
കാലമകന്നുപോകുന്നു
ചിത്ത രോഗത്തിന്‍ സൌരയൂഥത്തില്‍
നിഴലിനോട് പടകളിച്ചു നാം
ഭ്രമണ വീഥിയില്‍ കുഴഞ്ഞു വീഴുമ്പോള്‍
ചിത്ത രോഗത്തിന്‍ സൌരയൂഥത്തില്‍
നിഴലിനോട് പടകളിച്ചു നാം
ഭ്രമണ വീഥിയില്‍ കുഴഞ്ഞു വീഴുമ്പോള്‍
വൈദ്യുതാഘാതമടിച്ചുകേറുന്ന തലവരകളില്‍
വഴിവിളക്കുകള്‍ മരിച്ചു നില്‍ക്കുന്നു
വൈദ്യുതാഘാതമടിച്ചുകേറുന്ന തലവരകളില്‍
വഴിവിളക്കുകള്‍ മരിച്ചു നില്‍ക്കുന്നു

പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍

Rakthasaakshikal - Anil Panachooran

കവിത: രക്തസാക്ഷികള്‍
രചന: അനില്‍ പനച്ചൂരാന്‍



ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം...ഉം..ലാൽ സലാം

മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ

ലാൽ സലാം ലാൽ സലാം

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമേ

Raagavedana - Anil Panachooran [Kavitha]

കവിത: രാഗവേദന
രചന: അനിൽ പനച്ചൂരാൻ


വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..
തമ്മിൽ തമ്മിൽ കലരാൻ
തമ്മിലുരുമ്മി പടരാൻ
മോഹം നെഞ്ചിൽ മുളയ്ക്കുമ്പോൾ
തേടും ചുണ്ടുതുടുക്കുമ്പോൾ
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..

കനവിൻ കാലം കഴിയും

Pravasiyudey Paatu - Anil Panachooraan [Kavithakal]

പ്രവാസിയുടെ പാട്ട്
അനില്‍ പനച്ചൂരാന്‍



തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
എന്റെ ബാല്യം ഞാനറിയാതെ പോന്നു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
എന്റെ ഗ്രാമം ഒരാല്‍ തണലിന്നും
എന്റെ ഗ്രാമം ഒരാല്‍ തണലിന്നും

പ്രേയസിയാക്കുവാന്‍ പ്രണയിച്ച പെണ്ണീന്റെ പൂമുഖം ഹൃദയത്തില്‍ കണ്ടു
പ്രേയസിയാക്കുവാന്‍ പ്രണയിച്ച പെണ്ണീന്റെ പൂമുഖം ഹൃദയത്തില്‍ കണ്ടു
ഒരു കൂരമ്പ് ഹൃദയത്തില്‍ കൊണ്ടു
ഒരു കൂരമ്പ് ഹൃദയത്തില്‍ കൊണ്ടു
വിരഹത്തിന്‍ വേപകു ഇറ്റിച്ച കണ്ണീര് കുതിരുന്ന കൂടാരം കണ്ടു
വിരഹത്തിന്‍ വേപകു ഇറ്റിച്ച കണ്ണീര് കുതിരുന്ന കൂടാരം കണ്ടു
രാധ തേടുന്ന കണ്ണന്‍ ഞാനിന്നും
രാധ തേടുന്ന കണ്ണന്‍ ഞാനിന്നും

കിളിമര ചില്ലയില്‍ കുയിലിന്റെ നാദത്തില്‍ മുരളികയായെന്റെ ജന്മം
കിളിമര ചില്ലയില്‍ കുയിലിന്റെ നാദത്തില്‍ മുരളികയായെന്റെ ജന്മം
മനമുരുകി പാടുന്ന മുഗ്ദമാം സംഗീതശ്രുതിയായിട്ടൊഴുകും ഞാനെന്നും
മനമുരുകി പാടുന്ന മുഗ്ദമാം സംഗീതശ്രുതിയായിട്ടൊഴുകും ഞാനെന്നും
ഇടകണ്ണു കടയുമ്പോള്‍ ഇരുളിഴ പാകുമ്പോള്‍ പൊരുളിനെ തേടാറുണ്ടെന്നും
ഇടകണ്ണു കടയുമ്പോള്‍ ഇരുളിഴ പാകുമ്പോള്‍ പൊരുളിനെ തേടാറുണ്ടെന്നും
അമ്മ പൊരുളാണെന്നറിയാറുണ്ടെന്നും
അമ്മ പൊരുളാണെന്നറിയാറുണ്ടെന്നും

ഒടുവില്‍ ഞാനെത്തുമ്പോള്‍ പൊലിയുന്ന ദീപമായ് എന്നെ ഞാന്‍ നിന്നില്‍ കാണുന്നു
ഒടുവില്‍ ഞാനെത്തുമ്പോള്‍ പൊലിയുന്ന ദീപമായ് എന്നെ ഞാന്‍ നിന്നില്‍ കാണുന്നു
ഇനിയെന്നും ജീവിയ്ക്കുമീ മോഹം
ഇനിയെന്നും ജീവിയ്ക്കുമീ മോഹം
നഗ്നമാം മോതിര വിരലുകാണുമ്പോഴെന്‍ ഓര്‍മ്മകളെത്താറുണ്ടിന്നും
നഗ്നമാം മോതിര വിരലുകാണുമ്പോഴെന്‍ ഓര്‍മ്മകളെത്താറുണ്ടിന്നും
സപ്ത സ്മൃതികളണെല്ലാമതെന്നും
സപ്ത സ്മൃതികളണെല്ലാമതെന്നും

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും
തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും
ഗ്രാമം കരയും ഞാന്‍ തിരയുമാകുന്നു
ഗ്രാമം കരയും ഞാന്‍ തിരയുമാകുന്നു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും

Parvathy - Anil Panachooraan [Kavitha]

കവിത: പാര്‍വ്വതി
രചന: അനില്‍ പനച്ചൂരാന്‍


ഒരു പകുതിയില്‍ തൂവെളിച്ചം..
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..
നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..
അറുതി വന്നിതെന്‍ സങ്കട സഹസ്രം..

പാര്‍വതി.. നീ പിറന്നതെന്‍ പ്രാണനില്‍
പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍..

പൂങ്കിനാവിന്റെ പൂ നുള്ളി നുള്ളി നീ..
താര നിശയിലൂടൂറും നിലാവിന്റെ
നീല നൂലില്‍ കൊരുത്തും..
എന്‍റെ നേര്‍ പകുതി പകുത്തും..
ഇടാന്‍ നെഞ്ചിലെ കടും തുടിയില്‍
താള പ്രപഞ്ചം പടച്ചും..
എന്‍റെ താപസ വേനലില്‍ ഹിമ ബിന്ദു
വര്‍ഷിച്ചു.. ഉഷാരാര്‍ദ്ര നന്ദിനി..

ഒരു മുലയില്‍ മധുര സംഗീതം...
ഇണ മുലയില്‍ അമൃതം ചുരത്തുന്ന കാവ്യം..
നീ ചിരി തൂകി നില്‍ക്കുന്ന ഹൃദയം പവിത്രം..
അവനറിവ് സൃഷ്ടി സ്ഥിതി ലയ ചരിത്രം..

പാര്‍വതി.. നീ നിറഞ്ഞെന്റെ പാനയില്‍..
സോമയായ്‌.. സുരരാഗ സമൃദ്ധിയായ്..
രാജാസാരതി ക്രീഡാനുഭൂതി തന്‍
രത്ന സിംഹാസനത്തിലെ രാജ്ഞിയായ്..
മൂല പ്രകൃതിയായ്‌.. എന്‍ ലിംഗ സ്പന്ദങ്ങള്‍
മൂലോകമാക്കുന്ന ദിവ്യ പ്രതിഭയായ്‌..
ഈ നാടകത്തിലെ നായികാ താരമായ്‌..
എന്‍ കാമനയിലെ സൌന്ദര്യ ലഹരിയായ്‌..
വന്നണഞ്ഞു നീ ഹിമശൈല നന്ദിനി..

ഓര്‍മ്മകളുറഞ്ഞു തുള്ളുന്നു..
ഒരു യാഗശാലയെരിയുന്നു..
അത്മാവിലഗ്നി വര്‍ഷിച്ചു പണ്ട്
നീ ദക്ഷന്റെ മകളായിരുന്നു..

പാര്‍വതീ...നീ മറഞ്ഞതെന്‍ ജീവനെ..
അഗ്നി അഞ്ചിലും ഇട്ടു പൊള്ളിക്കുവാന്‍..
പൊന്‍ തിടംബായ്‌ എഴുന്നള്ളി വന്നു നീ..
പോര്‍വിളിയ്ക്കുന്നോരാസുര ദുര്‍ഗ്ഗങ്ങള്‍
തച്ചുടയ്ക്കും ചിലംബൊലി നാദമായ്‌..
ആ മന്ത്രണത്തിലലിയുന്ന ഹൃദയമായ്‌..
ആരുമില്ലാത്തവര്‍ക്കമ്മയായ് ഉമ്മയായ്‌..
എന്‍റെ ജീവിതം പങ്കിടാന്‍ വന്നിടും
പൂങ്കനിവിന്റെ പാല്‍ക്കിണ്ണമാണ് നീ..

നീലജാലകത്തിന്റെ കമ്പളം നീക്കി..
വെണ്‍മുകിലിന്റെ കൂനകള്‍ പോക്കി..
എത്തി നോക്കുന്നു നീ ഉഷ സന്ധ്യയായ്..
സത്വചിത്താനന്ദ സര്‍വാദി സാരമായ്‌..

പാര്‍വതീ നീ പുകഞ്ഞെന്റെ മേനിയില്‍
അഷ്ടഗന്ധ സുഗന്ധം പരത്തുന്നു..
പത്തു ദിക്കും നിറഞ്ഞു കുമിഞ്ഞിടും
പദ്മനാഭപുരം കത്തുമാ വിഷം
ലോക രക്ഷാര്‍ത്ഥം ആഹരിചീടവേ..
എന്‍ കഴുത്തില്‍ പിടിച്ചു മുറുക്കി നീ..
നീലവാനൊളിയെകുന്നു ജീവന്റെ തീ
തിരിച്ചെകി യൌവനം നല്‍കുന്നു..

പാര്‍വതീ.. നീ കിനിഞ്ഞെന്‍ കുടന്നയില്‍..
ഗംഗയായ്.. ഭൂത ശീതള സ്പര്‍ശമായ്‌..
കാമനെ ചുട്ട കണ്ണ് നിന്‍ കണ്ണേറി
കൊണ്ട് മഞ്ഞിന്റെ താഴ്വരയാകുന്നു..
താമര തണ്ട് കണ്ടു ഞാന്‍ എന്നിലെ
ഹംസ മാര്‍ഗം തുറന്നു നീ തന്നുവോ..
കേസരത്തില്‍ ചവുട്ടി ചവുട്ടി ഞാന്‍
നിന്‍ വരാടകം ചുറ്റി നടക്കട്ടെ..
നിന്റെ ചിന്താമണി ഗ്രഹ വാതിലില്‍ എന്‍റെ
കാതല്‍ അലിഞ്ഞു ചേരുന്നിതാ..

നിന്‍റെ ദേഹം പ്രദക്ഷിണം ചെയ്തു ഞാന്‍
നിന്‍റെ മദ്ധ്യത്തമരട്ടെ..
താന്ത്രിക ചിത്രമായ്‌ അഞ്ചു വര്‍ണ്ണം ചുരത്തട്ടെ..
പിന്നെ നിന്‍റെ മന്ത്രമായ് മൌനം ഭുജിക്കട്ടെ..

പാര്‍വതീ.. ഞാന്‍ മറഞ്ഞു നിന്‍ മാദകത്താലിയില്‍..
നാദബിന്ദുവായ്‌ ആദി പരാഗമായ്..
പങ്കു ചേരുന്നു ഞാന്‍ നിന്‍ പകുതിയായ്..
ലോകമന്ഗുരുപ്പിക്കാനടക്കുവാന്‍..
ആദ്യ രാഗം തുളുമ്പി തുളുംബിയെന്‍..
ജീവ താളത്തിനുന്മാദമെകുന്നു..
നാഗമായ് ഞാന്‍ ഇഴഞ്ഞു കേറുന്നു നിന്‍
താരുടലില്‍ ഉഷാരര്‍ദ്ര നന്ദിനി..

ഒരു പകുതിയില്‍ തൂവെളിച്ചം..
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..
നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..
അറുതി വന്നിതെന്‍ സങ്കട സഹസ്രം..

Paadathirikkuvan - Anil Panachooran [Kavitha]

പാടാതിരിക്കുവാന്‍ - അനില്‍ പനച്ചൂരാന്‍




പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

കോടമഞ്ഞിന്‍ കോടി ചുറ്റുന്ന താഴ്വാരം
മാടി വിളിക്കുന്നു ദൂരെ..
ഉള്ളില്‍ നിഗൂടമായ്‌ ഓമനിക്കും കൊച്ചു
കല്ലോലിനീരവമോടെ..
യാമിനിതന്‍ അരഞ്ഞാണം കുലുങ്ങുന്നു
ആകാശമാറു കുതിച്ചു നില്‍ക്കുമ്പോള്‍
മാറാടി ഒറ്റയിഴയായ് പോയ പൊന്‍നാഗ
രശ്മികള്‍ നീല പടം പൊഴിക്കുമ്പോള്‍
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
പിടയെ പിരിഞ്ഞിരിക്കുമ്പോള്‍...
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

പൂപ്പാടമൊക്കെ താഴുകിയെത്തും കാറ്റില്‍
ഓമല്‍ കുയില്നാദമുണ്ടോ..
ആരുമേ ചൂടാതടര്ന്നതാം പൂവിന്റെ
നിശ്വാസ ചൂടേറ്റു കൊണ്ടേ..
രാവേറെയായിട്ടും ഇമയാടക്കാതെ ഞാന്‍
ഇതുവരെ കാണാത്തോരിണ കേള്‍ക്കുവാനെന്റെ
ഉയിര്‍ ഞെക്കി വീഴ്ത്തുന്ന കണ്ണീര്‍ പിനുങ്ങവേ
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ജീവന്റെ ജീവനെ കാണാതിരിക്കവേ..

മറവില്‍ അന്ന്യോന്ന്യം പുണര്ന്നുറങ്ങി
പാതിരാവില്‍ രമിച്ചു വിരമിച്ചും..
നിഴലുകള്‍ നീങ്ങുന്ന നീള്‍ വഴിയില്‍ നോക്കിയാ
താരങ്ങള്‍ കണ്ണിറുക്കുന്നു..
വെണ്ണീര് മൂടിയ കനലുപോല്‍ കരളിന്റെ
കനവുകള്‍ കത്താതെ കത്തിയെരിയുമ്പോള്‍..
കാണാതെ പോയൊരെന്‍ കനി തേടി പ്രാണനെന്‍
പന്ജരം മീട്ടുവോളം..
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ധമനിയില്‍ തീച്ചുണ്ട് കൊണ്ടുകയറുമ്പോള്‍..

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

Oru Mazha Peythenkil - Anil Panachooran [Kavitha]

ഒരു മഴപെയ്തെങ്കില്‍
അനില്‍ പനച്ചൂരാന്‍


ഓരോ മഴ പെയ്തു തോരുമ്പോഴും
എന്റെ ഓര്‍മയില്‍ വേദനയാകുമാ
ഗദ്ഗദം..
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ശില പോല്‍ തറഞ്ഞു കിടന്നൊരെന്‍ ജീവിതം
യുഗ പൌരുഷത്തിന്റെ ചരണ സംസ്പര്‍ശത്താല്‍
തരളിതമാക്കിയ പ്രണയമേ..
നീയെനിക്കൊരു മുദ്രപോലുമേകാതെ
നഖം കൊണ്ടൊരു പോറല്‍,
ഒരു വെറും ദന്ത ക്ഷതം അല്ലെങ്കില്‍
ഓമനിക്കാനൊരു മുറിവെങ്കിലും
പകര്‍ന്നേകാതെ മറയുന്നുവോ
എന്ന് പറഞ്ഞു തകര്ന്നു കിടപ്പവള്‍
പുണ്യ പുസ്തകത്തിലെ ശാപ
ശിലയാം അഹല്യയല്ലാ
എന്‍ കെടു സന്ജാരത്തിരുവില
തളിരുവിരിച്ച ശിലാതല്‍പ്പമാനവള്‍
ഉരുകിയൂറും ശിലാ സത്തായ്‌
ഒരുജ്വല തൃഷ്ണയായിപ്പോള്‍ വിതുമ്പുന്നു
വേഴാമ്പലായ് അവള്‍
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
പണ്ടു ഒരു വേനലില്‍ നീയാം സമുദ്രത്തില്‍
എത്തുമ്പോള്‍...
എന്റെ മിഴിയിലെ ഇരുണ്ട വരള്ച്ചയിലെക്ക്
നിന്റെ കണ്‍നീല ജലജ്വാല പടരുമ്പോള്‍
ചുണ്ട് കൊണ്ടെന്നെ അളന്നും
നിശ്വാസ ഗന്ധക പച്ച ഇറുത്തും
സര്‍പ്പ സന്ജാരമായ് എന്മെയ് പിണഞ്ഞു കിടന്നും
എന്‍ കാതിലൊരു മുഗ്ദ ഗദ്ഗതമായ് നീ മന്ത്രിച്ചു
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
നിന്നിലെക്കെത്തുവാന്‍ ഉള്ളോരീ പാതയില്‍
തുള്ളും വെയിലിനെ പിന്നിലാക്കാന്‍
എത്ര നേരം, എന്ത് ദൂരം കടന്നു ഞാന്‍ എത്തുമ്പോള്‍
നിന്റെ കൂടാരം നിറഞ്ഞു പറക്കുന്ന മഞ്ഞില്‍
നിന്‍ രൂപം നിലാവെനിക്കോമലെ
എന്ന് പറഞ്ഞു ഞാന്‍ ഊര്‍ജ പ്രവാഹമായ് ലാവയായ്‌
പൊട്ടി ഒഴുകി തണുത്തു നിന്നില്‍ ചേര്ന്നു
കട്ട പിടിച്ചു കിടക്കുമ്പോള്‍
നിന്റെ നിതാന്തമായ മോഹം എന്നോട് നിന്‍
മൌനം മുറിഞ്ഞു വീഴുംപോല്‍ മൊഴിഞ്ഞു
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ഓര്‍മയിലേക്ക് ചുരുങ്ങി ഞാന്‍ നഗ്നനായ്‌
ചുടയിലെയ്ക്ക് ചരിക്കുന്ന ജീവന്റെ ചക്രം ഒടിഞ്ഞു
കിതയ്ക്കും ശകടമായ്‌ ഇന്ധനം വാര്‍ന്നു കിടക്കുമ്പോള്‍
തന്‍ അംഗുലം കൊണ്ടു എന്‍ നിര്‍ലജ്ജ പൌരുഷം
തഴുകി തളര്ന്നവള്‍ ഉപ്പളം പോലെന്റെ
അരികില്‍ കിടന്നു ദാഹിക്കുന്നു വേനലായ്‌
ഒരു മഴ പെയ്തെങ്കില്‍... ഒരു മഴ പെയ്തെങ്കില്‍..
ഒരു മഴ പെയ്തെങ്കില്‍... ഒരു മഴ പെയ്തെങ്കില്‍...

Oru Kavitha Koodi (Pranayakaalam) - Anil Panachooran

ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം 
എന്റെ കനവില്‍  നീ എത്തുമ്പോൾ ഓമനിക്കാൻ 
ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ 
ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ 
 
കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെൻ 
അറകൾ നാലറകൾ നിനക്കായ് തുറന്നു 
നറു പാൽക്കുടം ചുമന്നെത്രയോ മേഘങ്ങൾ 
മനമാറുവോളം നിറമാരി പെയ്തു
 
കറുകത്തടത്തിലെ മഞ്ഞിൻ കണം തൊട്ട് 
കണ്ണെഴുതുമാ വയൽ കിളികൾ 
ഓളം വകഞ്ഞെത്തുമോടി വള്ളത്തിനെ 
കാറ്റുമ്മ വച്ചെന്നു പാടി 
 
ഒരു വിളിപ്പാടകലെ നില്ക്കും ത്രിസന്ധ്യകൾ 
അവിടെ കുട നിവർത്തുമ്പോൾ 
ഒടുവിലെൻ രാഗത്തിൽ നീയലിഞ്ഞു 
ഞാനൊരു ഗാനമായ് പൂ പൊലിച്ചു 
 
നാട്ടുവെളിച്ചം വഴിവെട്ടിയിട്ടൊരീ 
ഉഷമലരി പൂക്കുന്ന തൊടിയിൽ 
മൺതരികളറിയാതെ നാം നടന്നു 
രാവിൻ നീലവിരി നമ്മെ പൊതിഞ്ഞു 
 
ഹൃദയമാമാകാശ ചരിവിലാ താരകം 
കൺചിന്നി നമ്മെ നോക്കുമ്പോൾ 
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാൽ 
ഞാൻ ജനിമൃതികളറിയാതെ പോകും 

Ormakal - Anil Panachooran [Kavitha]

ഓര്‍മ്മകള്‍
അനില്‍ പനച്ചൂരാന്‍



ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്

ഇ.എം.എസ്സിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
വയലാറിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
ഇ.എം.എസ്സിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
വയലാറിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
മാനവന്റെ മോചനം സ്വപ്നമാണെന്നും
പോര്‍വഴിയില്‍ ദീപ്തമാം ഓര്‍മ്മയെന്നെന്നും
ഞങ്ങളീ പാതയില്‍ വന്ന യാത്രികര്‍
ഞങ്ങളീ പാതയില്‍ വന്ന യാത്രികര്‍
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്

വയലാറിന്‍ സ്മരണകള്‍ എന്നുമാവേശം
കയ്യൂരിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
വയലാറിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
കയ്യൂരിന്‍ സ്മരണകള്‍ നിത്യ സന്ദേശം
നാടിനായ് ജീവിതം കൊടുത്ത ധീരന്മാര്‍
പോര്‍വഴിയില്‍ തീഷ്ണമാം ഓര്‍മ്മയെന്നെന്നും
ഞങ്ങളീ വീഥിയില്‍ പിന്തടുരന്നു
ഞങ്ങളീ പാഥയില്‍ വന്ന സൈനികര്‍
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം

Nidraadanathile Swapna Bhangam - Anil Panachooran [Kavitha]

കവിത: നിദ്രാടനത്തിലെ സ്വപ്നഭംഗം
രചന: അനിൽ പനച്ചൂരാൻ



ഏതോ പുസ്തകത്തിന്റെ താളിൽ
ഞാൻ നേർത്ത നിദ്രാനുഭൂതിനുണഞ്ഞുണരും വരെ
കാത്തിരിക്കും വിളക്കേ പൊലിയുക!
പകരുവാനെന്റെ ഗ്രന്ഥിയിൽ സ്നേഹകണം ബാക്കിയില്ല..!
കത്തിപ്പടരും വെളിച്ചത്തിലെൻ കണ്ണ്
നക്കിതുടയ്ക്കുന്ന നാവു വരണ്ടിതാ
ഇരുളിലേയ്ക്കു തുറക്കുമീ വാതിലെൻ കരളിലേയ്ക്കോ?
അതോ പൊരുളറിയാതെ അലയുന്ന
പാന്ഥന്റെ പാന്ഥേയമാകും വ്യഥയിലേയ്ക്കോ?
ഇനിയെത്രനാൾ എണ്ണുവാൻ വിരലില്ല..
മനമില്ല മനസ്സാക്ഷിസൂക്ഷിപ്പുകാരനില്ല..
കണ്ണീലെ കരി തൊട്ട് കരളിന്റെ ഭിത്തിയിൽ
അന്നു നീ എഴുതിയ വർണ്ണാക്ഷരങ്ങളിൽ
വരളുന്ന തൊടിയിലെ തൊണ്ടനീർ വറ്റിയ
വെറ്റമഷിതണ്ട് കൊണ്ട് ഞാൻ തഴുകുമ്പോൾ
പഴയകിനാവിന്റെ മുറിയിലേയ്ക്കാരോ
താക്കോൽ പഴുതിലൂടെ എത്തിനോക്കുന്നുവോ..?

Karalilirunnoru Kili Paadum - Anil Panchooran[Kavitha]

കവിത: കരളിലിരുന്നൊരു കിളിപാടും
രചന: അനിൽ പനച്ചൂരാൻ



കരളിലിരുന്നൊരു കിളിപാടും
കളമൊഴി കേൾക്കാൻ ചെവി തരുമോ
പെയ്തു തോരും വരയിൽ ഗീതക-
മഴയിൽ അല്പം നനയാമോ

വഴി പിരിയുന്നൊരു വാഹിനിയായ്
ഒഴുകുകയായ് നാം പലവഴിയിൽ
ഒടുവിലോർമ്മ പടവിലിരുന്നാ-
പഴയ പാട്ടന് ശ്രുതിമീട്ടാം

Kaavadikkaaran - Anil Panachooran [Kavitha]

കവിത: കാവടിക്കാരൻ
രചന: അനിൽ പനച്ചൂരാൻ



തരുമോ നീ കാവടിക്കാരാ
നിന്റെ കാവടിയിൽ നിന്നൊരു ചില്ല
ഒരു മയിൽ പീലിക്കിടാവ്
കുഞ്ഞാശതൻ നേരിയ തുമ്പ്
ചോദിച്ച് നിന്നെന്റെ ബാല്ല്യം
അന്ന്  കിട്ടാതെ തേങ്ങിക്കരഞ്ഞു
കേണുമയങ്ങുമെൻ കൺപീലിയിൽ
എന്റെ നല്ലമ്മ മുത്തം ചുരന്നു
മുത്തും പവിഴവും കണ്ടു സ്വപ്ന-
ത്തിൻ അത്താഴ സൽക്കാരം കൊണ്ടു
മയിൽ നിന്നാടുന്നത് കണ്ടു
കുയിലിന്റെ പഞ്ചമം കേട്ടു

Jeevitham Oru Theevramaakkiyon - Anil Panachooran [Kavitha]

കവിത: ജീവിതം ഒരു തീവ്ര വ്രതമാക്കിയോന്‍
രചന: അനിൽ പനച്ചൂരാൻ




ജീവിതം ഒരു തീവ്ര വ്രതമാക്കിയോന്‍
ഉഗ്ര ശപഥത്തില്‍ ആത്മാവൊരുലയാക്കിയോന്‍
സഹജനു വേണ്ടി ത്യജിച്ചു രാജ്യം
പിന്നെ അവനായ്‌ ഉടവാളുമേന്തി നിന്നോന്‍

Entey Yaaminikku - Anil Panachooraan [Kavitha]

കവിത: എന്റെ യാമിനിയ്ക്ക്
രചന: അനില്‍ പനച്ചൂരാന്‍


പാടാതിരിക്കുവാന്‍
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

കോടമഞ്ഞിന്‍ കോടി ചുറ്റുന്ന താഴ്വാരം
മാടി വിളിക്കുന്നു ദൂരെ..
ഉള്ളില്‍ നിഗൂടമായ്‌ ഓമനിക്കും കൊച്ചു
കല്ലോലിനീരവമോടെ..
യാമിനിതന്‍ അരഞ്ഞാണം കുലുങ്ങുന്നു
ആകാശമാറു കുതിച്ചു നില്‍ക്കുമ്പോള്‍
മാറാടി ഒറ്റയിഴയായ് പോയ പൊന്‍നാഗ
രശ്മികള്‍ നീല പടം പൊഴിക്കുമ്പോള്‍
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
പിടയെ പിരിഞ്ഞിരിക്കുമ്പോള്‍...
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

പൂപ്പാടമൊക്കെ താഴുകിയെത്തും കാറ്റില്‍
ഓമല്‍ കുയില്നാദമുണ്ടോ..
ആരുമേ ചൂടാതടര്ന്നതാം പൂവിന്റെ
നിശ്വാസ ചൂടേറ്റു കൊണ്ടേ..
രാവേറെയായിട്ടും ഇമയാടക്കാതെ ഞാന്‍
ഇതുവരെ കാണാത്തോരിണ കേള്‍ക്കുവാനെന്റെ
ഉയിര്‍ ഞെക്കി വീഴ്ത്തുന്ന കണ്ണീര്‍ പിനുങ്ങവേ
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ജീവന്റെ ജീവനെ കാണാതിരിക്കവേ..

മറവില്‍ അന്ന്യോന്ന്യം പുണര്ന്നുറങ്ങി
പാതിരാവില്‍ രമിച്ചു വിരമിച്ചും..
നിഴലുകള്‍ നീങ്ങുന്ന നീള്‍ വഴിയില്‍ നോക്കിയാ
താരങ്ങള്‍ കണ്ണിറുക്കുന്നു..
വെണ്ണീര് മൂടിയ കനലുപോല്‍ കരളിന്റെ
കനവുകള്‍ കത്താതെ കത്തിയെരിയുമ്പോള്‍..
കാണാതെ പോയൊരെന്‍ കനി തേടി പ്രാണനെന്‍
പന്ജരം മീട്ടുവോളം..
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ധമനിയില്‍ തീച്ചുണ്ട് കൊണ്ടുകയറുമ്പോള്‍..

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

Chaandrayanam - Anil Panachooran [Kavitha]

കവിത: ചാന്ദ്രായനം
രചന: അനില്‍ പനച്ചൂരാന്‍


ഒരിയ്ക്കെലെഴുതി മായിച്ച കവിതയും
നീയും നിന്റെ സാന്ദ്രമാം മൌനവും
ഈറന്‍ നിലാവിന്റെ ഇറയത്തിരിയ്ക്കവേ
കരളിലേയ്ക്കെത്തി നോക്കുന്നു..
എന്റെ കരളിലേയ്ക്കെത്തി നോക്കുന്നു

പണ്ടു ഞാന്‍ കീറിക്കളഞ്ഞ
തുണ്ടുകടലാസ്സിലെഴുതിയ
പ്രണയാനുഭൂതിയ്ക്ക്
ചിറക് മുളയ്ക്കുന്നു വീണ്ടും

വാക്കിന്റെ ലഹരിയില്‍ മനമാഴ്ന്നിറങ്ങവേ
വാനോളമെത്തി തിരിച്ചി നീന്തും
ഇണക്കിളികളുടെ നൊമ്പരം പാട്ടായൊഴുകവേ
കണ്‍കുടം ചോരുന്ന കണികയില്‍ വിണ്ണീന്റെ
വെണ്‍നിലാവിന്‍ വളപൊട്ട് തിളങ്ങുന്നു

വര്‍ണ്ണങ്ങള്‍ പെയ്തുമാ‍യുന്ന മേഘങ്ങളെ വന്നാലും
വന്നെന്റെ ചിറകായ് മുളച്ച് പറന്നാലും
കുന്നിക്കുരുവിന്റെ കണ്ണെഴുതും ബാല്യകാലമായ്
വാനിലെ തങ്കപ്പിറകണ്ട് കൈതൊഴും കാലമായ്
കാറ്റുമൂളും ഈറന്‍ സന്ധ്യയ്ക്ക് രാഗമായ് വന്നാലും
വന്നെന്നെ ചാമരം വീശിയുറക്കിയാലും

അസ്ഥിത്വമില്ലാത്ത വാസരം പങ്കിടാന്‍
രാവിന്‍ അസ്ഥിമാടത്തില്‍ നാം ഒരുമിച്ചു കൂടിയോര്‍
എന്റെ ശുക്ലപക്ഷത്തില്‍ നീ പുഞ്ചിരി കൊണ്ടതും
പിന്നെ കൃഷ്ണപക്ഷത്തിലെ കണ്ണീര്‍ കുടിച്ചെന്റെ
ശിഷ്ടം എരിച്ചു ഞാന്‍ നൊമ്പരം കൊണ്ടതും
നഷ്ടപ്പെടുത്തി ഞാന്‍ എന്നെയീ ജീവിത-
കഷ്ടതുരുത്തില്‍ ഇന്നു ഞാന്‍ ഒറ്റയ്ക്കിരിയ്ക്കവേ
എത്രയോ തിങ്കള്‍ കിനാക്കളും, പ്രേമത്തിന്‍-
കുങ്കുമപൂക്കളും പൂത്ത് കൊഴിഞ്ഞുവോ

കൊത്തിയുടച്ചന്ന് പൂന്നിലാവിന്‍ കിണ്ണം
കത്തിയെരിയുന്ന തീച്ചുണ്ടു കൊണ്ടു നീ
പൊട്ടിതകര്‍ന്ന പളുങ്കുപാത്രങ്ങള്‍
ചില്ലിട്ട് സൂക്ഷിപ്പൂ കരളലമാരയില്‍

അസ്ഥിത്വമില്ലാത്ത ചിന്തയും
അസ്വസ്ഥ രാത്രിയെ പെറ്റിടും കാലവും
യാഗാശ്വമോടുന്നോരാകാശയാനവും
കോലങ്ങള്‍ തുള്ളിയുറയുന്ന സ്വപ്നവും
പാടി തളരുന്ന രാപ്പാടിയും
എഴുതി തീരാത്ത കവിതകളും
ഞാനും ചാന്ദ്രായനം തുടരുന്നു

ഒരിയ്ക്കെലെഴുതി മായിച്ച കവിതയും
നീയും നിന്റെ സാന്ദ്രമാം മൌനവും
ഈറന്‍ നിലാവിന്റെ ഇറയത്തിരിയ്ക്കവേ
കരളിലേയ്ക്കെത്തി നോക്കുന്നു..
എന്റെ കരളിലേയ്ക്കെത്തി നോക്കുന്നു

Tuesday, 21 June 2016

അക്ഷേത്രിയുടെ ആത്മഗീതം - അനില്‍ പനച്ചൂരാന്‍

അക്ഷേത്രിയുടെ ആത്മഗീതം - അനില്‍ പനച്ചൂരാന്‍അക്ഷേത്രിയുടെ ആത്മഗീതം - അനില്‍ പനച്ചൂരാന്‍




പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി

പാമരം പൊട്ടിയ വഞ്ചിയില്‍ ആശകള്‍
എങ്ങോട്ടെന്നില്ലാതെ യാത്രപോകെ
പേക്കാറ്റു വീശുമ്പോള്‍ തുന്ജത്തിരിക്കുവാന്‍
ആരോരും ഇല്ലാത്തോരേകാകി ഞാന്‍

ചിറകിന്റെ തുമ്പിലോളിപ്പിച്ച കുളിരുമായ്‌
എടനെഞ്ഞില്‍ പാടിയ പെണ്‍കിളികള്‍
ഇണകളെ തേടി പറന്നുപോകും
വാന ഗണികാലയങ്ങളില്‍ കൂടുതേടി

എങ്ങുനിന്നോ വന്ന ചിങ്ങമാസത്തിലെന്‍
ഓണപ്പുടവയ്ക്ക് തീ പിടിച്ചു
വാടക വീടിന്റെ വാതില് വിറ്റു ഞാന്‍
വാടകയെല്ലാം കൊടുത്തുതീര്‍ത്തു

വേവാ പഴംതുണി കെട്ടിലെ ഓര്‍മതന്‍
താഴും താക്കോലും തിരിച്ചെടുത്തു
പുളികുടി കല്യാണനാള് പുലര്‍ന്നപ്പോ
കടിഞ്ഞൂല്‍ കിനാവില്‍ ഉറുമ്പ് എരിച്ചു

മുറ്റത്തു ഞാന്‍ നട്ട കാഞ്ഞിരക്കൊമ്പത്ത്‌
കാക്കകള്‍ കുയിലിനു ശ്രാദ്ധമൂട്ടി
ചിത്രകൂടങ്ങള്‍ ഉടഞ്ഞു മഴ ചാറി
മീനാരമൊക്കെ തകര്‍ന്നു

വേദനയാണെനിക്കിഷ്ട്ടം
പതിവായി കരയാതിരിക്കുന്ന കഷ്ടം
നോവിന്റെ വീഥിയില്‍ ഏകനായ്‌ പോകുവാന്‍
നോയംബെടുത്തു സഹര്‍ഷം

പൂക്കാത്ത മുല്ലയ്ക്ക് അനില്‍ പനച്ചൂരാന്‍ പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ പൂവാങ്കുരുന്നില വാടിപ്പോയി

പൂക്കാത്ത മുല്ലയ്ക്ക്
അനില്‍ പനച്ചൂരാന്‍


പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയിപൂക്കാത്ത മുല്ലയ്ക്ക് അനില്‍ പനച്ചൂരാന്‍ പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ പൂവാങ്കുരുന്നില വാടിപ്പോയി

Adinivasham - Anil Panchooran [അധിനിവേശം - അനിൽ പനച്ചൂരാൻ] [Kavitha]

കവിത: അധിനിവേശം
രചന: അനിൽ പനച്ചൂരാൻ
=============================================================

Adinivasham - Anil Panchooran [അധിനിവേശം - അനിൽ പനച്ചൂരാൻ] [Kavitha]
സംഘടിത കാമക്രൗര്യത്തിനിരയിവൾ
അംഗഭംഗം വന്ന കുഞ്ഞു കിനാവിവൾ
സങ്കടങ്ങൾക്കുമപ്പുറത്തുള്ളൊരു
വൻകടൽത്തിര മുറ്റത്തിരിപ്പവൾ..

ചുടലപോൽ തന്നരികിലെ നാളങ്ങൾ
പകയൊടുങ്ങാതെ ഇരുളിനെ കൊത്തവെ
ഹൃദയഗന്ധിയാം പൂവിന്റെ വേദന
മധുകണങ്ങളായ് ഉതുരിന്ന പോലെ
തൻ സ്ത്രൈണ ഭിത്തിയിൽ ഉരുവായ്-
തുടങ്ങുന്ന ഭ്രൂണമുകളത്തിനോട് ഉരിയാടുന്നു
കുപിത സാഗരമിരമ്പുന്നൊരച്ചമേൽ
രുദ്രവീണ വിതുമ്പുന്ന സ്വരം പോലെ
കൊല്ലേണ്ടതാരെയെന്നറിവീല്ല
ഞാൻ ക്കൊല്ലുന്നു എന്നെയും നിന്നെയും
ഏതു നീചന്റെയുള്ളിൽ നിന്നാകിലും
ഉള്ളുപൊള്ളിച്ചു വീണു നീ വേണ്ടാതെയെ-
ന്തിനെന്നിൽ വളർന്നു തുടങ്ങുന്നു
വേദനയറ്റൊരു വ്രണമാണു ഞാൻ
എന്റെ ചേതനകൂടി കലർത്തട്ടെ
കനലിലോ കടലിലോ..

Thengu - Padmanabhakurupp തെങ്ങ് - പത്മനാഭക്കുറുപ്പ് [Kavitha]

കവിത: തെങ്ങ്
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
============================================================

തെങ്ങിൻ തടികളെക്കൊണ്ടു
തീർപ്പിക്കാം കെട്ടിടങ്ങളെ;
ഉലക്ക മുതലായുള്ള
സാമാനം പണിയിച്ചിടാം.

ഓല കീറി മൊടഞ്ഞിട്ടീ-
വീടു ചോരാതെ കെട്ടിയാൽ
മഴയും മറ്റുമേല്ക്കാതെ
പാർക്കാമിങ്ങു നമുക്കിതിൽ?

കുരുത്തോല പുഴുങ്ങീട്ടു
മഞ്ഞു കൊള്ളിച്ചുണക്കിയാൽ
തെറുത്തു തോടപോലാക്കി
പെൺകിടാങ്ങൾക്കണിഞ്ഞിടാം.

ചൂട്ടും മടലുമെല്ലാം തീ-
മൂട്ടുവാൻ നല്ലതെത്രയും
കൂട്ടുവാൻ ചേർക്കുമിത്തേങ്ങ-
യാട്ടുന്നതൊരു ലാഭമാം.

കുളുർത്തു മധുരിച്ചുള്ളോ-
രിളന്നീരു കുടിക്കുകിൽ
തളർച്ച തീരുമെല്ലാർക്കും
വിളങ്ങും മുഖമേറ്റവും.

അകത്തുള്ളൊരു മാധുര്യം
ചോർന്നുപോകാതിരിക്കുവാൻ
കുരുക്കു നല്ല കാഠിന്യം
പുറമേ പൂണ്ടിടുന്നിതോ?

പല്ലു തേയ്‍പിനു പച്ചീർക്കി-
ലില്ലെങ്കിൽ സുഖമായ്‍പരാ;
മെല്ലെ നാവിലഴുക്കെല്ലാ
മില്ലാതാക്കാനതുത്തമം.

ചിരട്ട തവികോട്ടാനും
കരിക്കമുപയോഗമാം;
മൊരിച്ചൂട്ടു വെളിച്ചെണ്ണ-
യരിക്കുന്നതിനുത്തമം

തൊണ്ടഴുക്കിപ്പിരിപ്പിച്ചു
കൊണ്ടു നൽക്കയറാക്കിയാൽ
അണ്ടർകോനും കൊതിക്കുന്ന
പണ്ടമെല്ലാം കരസ്ഥമാം.

കള്ളെടുത്തു കുറുക്കീട്ടു
വെള്ളച്ചക്കരയാക്കിയാൽ
പിള്ളർക്കെന്നല്ല വല്യോർക്കും
കൊള്ളാം മധുരമുള്ളത്.

ഇത്രയ്ക്കുപകരിക്കുന്ന
നന്ദിയുള്ളൊരു തെങ്ങിനെ
സൂക്ഷിക്കണം നാമാകുന്ന
പോലതേകാത്തതെന്തിനെ?Thengu - Padmanabhakurupp തെങ്ങ് - പത്മനാഭക്കുറുപ്പ് [Kavitha]Thengu - Padmanabhakurupp തെങ്ങ് - പത്മനാഭക്കുറുപ്പ് [Kavitha]

sac