Thursday, 7 July 2016

Aaa Kugramathil - Changampuzha [Kavitha]

കവിത: ആ കുഗ്രാമത്തില്‍
രചന: ചങ്ങമ്പുഴ


വിലസി വികതാലസം മൂന്നു സംവത്സരം
വിജയനൊടു കൂടിയ നാട്ടിന്‍ പുറത്തു ഞാന്‍
ഒരു ചെറിയ കുഗ്രാമമാണെങ്കിലെണ്ടെനിയ്ക്ക്
അരുതിനി മറക്കാന്‍ അവിടെയെന്‍ ജീവിതം
നഗര സുഖമേ നീ നമസ്ക്കരിച്ചീടുക
ആ നഖവനതലങ്ങള്‍ തന്‍ നഗ്ന പാദങ്ങളില്‍
അവനത ശിരസ്ക്കയായ് നില്‍ക്കേണ്ടതാണു നീ
അവിടെയെഴുമോരോ സമൃദ്ധിതന്‍ മുന്നിലും
പലപല ജനങ്ങള്‍ തന്‍ കോലാഹലങ്ങളാല്‍
അലകളീടാടാത്ത ശാന്താന്തരീക്ഷവും

Aa Poomala - Changampuzha Krishnapilla [Kavitha]

ആ പൂമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള


ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിൻ സുസ്മിതം
പൂര്‍വ്വദിങ്ങ് മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ,
നിദ്രയെന്നോടു യാത്രയുംചൊല്ലി
നിർദ്ദയം വിട്ടുപോകയാൽ
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ
മന്ദിരാങ്കണവീഥിയിൽ.
എത്തിയെങ്കാതി,ലപ്പൊഴു,തൊരു
മുഗ്ദ്ധസംഗീതകന്ദളം....
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?
പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകൾ
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ-
മാനസം കവർന്നീലൊട്ടും.
അല്ലെങ്കിൽ ചിത്തമെ,ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ, വെൽക, വെൽക, നീ
മാനസോല്ലാസദായികേ!
ഇത്രനാളും നുകർന്നതില്ല ഞാ-
നിത്തരമൊരു പീയൂഷം.
പിന്നെയു,മതാ, തെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം!
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?

നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത
പൊന്മുകുളമേ, ധന്യ നീ!
തിന്മതൻ നിഴൽ തീണ്ടിടാതുള്ള
നിർമ്മലത്വമേ, ധന്യ നീ!
പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നെൻ-
പിഞ്ചുകൈയിലൊതുങ്ങിയോ?
മാനവന്മാർ നിൻ ചുറ്റുമായുടൻ
മാലികയ്ക്കായ് വന്നെത്തിടാം.
ഉത്തമേ, നിൻ മുഖത്തു നോക്കുമ്പോ-
ളെത്രചിത്തം തുടിച്ചിടാ!
ഹാ, മലീമസമാനസർപോലു-
മോമനേ, നിന്നെക്കാണുമ്പോൾ
പൂതചിത്തരായ്ത്തീരുമാറുള്ളോ-
രേതുശക്തി നീ, നിർമ്മലേ?
നിൽക്ക, നിൽക്കൂ, ഞാൻ കാണട്ടേ നിന്നെ,
നിഷ്കളങ്കസൌന്ദര്യമേ!
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?

രാജപാതയിൽ, പൊന്നുഷസ്സുപോൽ,
രാജിച്ചീടിനാൾ ബാലിക.
സംഖ്യയില്ലാതെ കൂടിനാർ ചുറ്റും
തങ്കനാണയം തങ്കുവോർ.
ആശയുൾത്താരിലേവനുമുണ്ടാ-
പ്പേശലമാല്യം വാങ്ങുവാൻ.
എന്തതിൻ വിലയാകട്ടെ, വാങ്ങാൻ
സന്തോഷം ചെറ്റല്ലേവനും!
സുന്ദരാധരപല്ലവങ്ങളിൽ
മന്ദഹാസം വിരിയവേ;
നീലലോലാളകങ്ങൾ നന്മൃദു-
ഫാലകത്തിലിളകവേ;
മന്ദവായുവിലംശുകാഞ്ചലം
മന്ദമന്ദമിളകവേ;
വിണ്ണിനുള്ള വിശുദ്ധകാന്തിയാ-
ക്കണ്ണിണയിൽ വഴിയവേ;
മാലികയുമായ് മംഗലാംഗിയാൾ
ലാലസിച്ചിതാപ്പാതയിൽ!
താരുണ്യ,മൽപനാളിനുള്ളിലാ-
ത്താരെതിരുടൽ പുൽകിടാം.
ഇന്നൊരാനന്ദസാരമാമിളം-
കുന്ദകോരകംതാനവൾ!
രാജപാതയില്ത്തിങ്ങിക്കൂടിയോ-
രാ ജനാവലിയൊന്നുപോൽ,
ആനന്ദസ്തബ്ധമായി, സുന്ദര-
ഗാനമീവിധം കേൾക്കവേ.....
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?

ചേലെഴുന്നൊരത്തൂമലര്മാല്യ-
മാളില്ലേ, വാങ്ങാനാരുമേ?
തങ്കനാണ്യങ്ങളായതിന്നവർ
ശങ്കിയാതെത്ര നൽകീല!
പൊന്നുനൽകുന്നു പൂവിനായിക്കൊ-
ണ്ടെന്നാലും മതിവന്നീലേ?
ഓമലേ, നിൻ ധനാഭിലാഷത്തിൻ-
സീമ നീപോലും കാണ്മീലേ?
അന്തരീക്ഷാന്തരം പിളർന്നുനീ,
ഹന്ത, പായുന്നൂമോഹമേ!.
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '

പൊൻപുലരിയെത്തെല്ലിടമുൻപു
ചുമ്പനം ചെയ്ത ഭാനുമാൻ,
നീലവാനിൻ നടുവിൽനി,ന്നതാ
തീയെതിർവെയില്തൂകുന്നൂ.
പച്ചിലച്ചാർത്തിനുൾലിലായോരോ
പക്ഷികൾ കൊൾവൂ വിശ്രമം.
ചൂടുകൊണ്ടു വരണ്ട വായുവി-
ലാടിടുന്നു ലതാളികൾ
ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നി-
ന്നാരാമശ്രീതൻസൌഭാഗ്യം?
കാട്ടിലാ മരച്ചോട്ടിലാ,യുണ്ടൊ-
രാട്ടിടയകുമാരകൻ,
ഉച്ചവെയിലേൽക്കാതുല്ലസിക്കുന്നു
പച്ചപ്പുൽത്തട്ടിലേകനായ്!
മുൻപിലായിതാ, മോഹനാംഗിയാം
വെമ്പലാർന്നൊരു ബാലിക!
ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയി,ല-
പ്പൊൽപ്പുതുമലര്‍മാലിക!
ആനതാനനയായി നിന്നവ-
ളാദരാൽ, മന്ദമോതിനാൾ:-
"ബാല,മത്തുച്ഛസമ്മാനമാകും
മാല- നീയിതു വാങ്ങുമോ?"
വിസ്മയസ്തബ്ധനായതില്ലവൻ
വിസ്തരിച്ചതില്ലൊന്നുമേ
സ്വീയമാം ശാന്തഭാവത്തിൽ,സ്മിത-
പീയൂഷം തൂകിയോതിനാൻ:-
'ഇല്ലല്ലോനിനകേകുവാനൊരു
ചില്ലിക്കാശുമെൻകൈവശം!...'
അസ്സുമാംഗിതനക്ഷികളി,ലി-
തശ്രുബിന്ദുക്കൾ ചേർത്തുപോയ്!
അഗ്ഗളനാളത്തിങ്കൽ നിന്നിദം
നിർഗ്ഗളിച്ചു സഗദ്ഗദം:
'ഒന്നുരണ്ടല്ല തങ്കനാണയം
മുന്നിൽ വെച്ചതാ മാനുഷർ;
ആയവർക്കാർക്കും വിറ്റീല, ഞാനീ-
യാരാമത്തിന്റെ രോമാഞ്ചം!-'
'ഓമനേ, മാപ്പിരന്നിടുന്നു ഞാ-
നാ മലര്മാല്യം വാങ്ങിയാൽ
എന്തു നൽകേണ്ടു പിന്നെ ഞാ,നെന്റെ
സന്തോഷത്തിന്റെ മുദ്രയായ്?
പുഞ്ചിരിയിൽക്കുളിർത്ത, നൽക്കിളി-
ക്കൊഞ്ചൽ തൂകിനാൾ കണ്മണി-
'ആ മുരളിയിൽനിന്നൊരു വെറും
കോമളഗാനം പോരുമേ...
പൂവിനെ നോക്കിച്ചിരിക്കും ചിലപ്പോൾ ഞാൻ
ദ്യോവിനെ നോക്കി ഞാൻ വിസ്മയിക്കും;
ആശിക്കും ചന്ദ്രനെ മാറോടു ചേർക്കുവാ-
നാമ്പൽപ്പൂവൊന്നിനാല്ത്തൃപ്തി നേടും!

Velipaadu Pusthakam - Anil Panachooran [Kavitha]

ആ പൂമാല
ചങ്ങമ്പുഴ കൃഷ്ണപിള്ള


ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിൻ സുസ്മിതം
പൂര്‍വ്വദിങ്ങ് മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ,
നിദ്രയെന്നോടു യാത്രയുംചൊല്ലി
നിർദ്ദയം വിട്ടുപോകയാൽ
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ
മന്ദിരാങ്കണവീഥിയിൽ.
എത്തിയെങ്കാതി,ലപ്പൊഴു,തൊരു
മുഗ്ദ്ധസംഗീതകന്ദളം....
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?
പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകൾ
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ-
മാനസം കവർന്നീലൊട്ടും.
അല്ലെങ്കിൽ ചിത്തമെ,ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ, വെൽക, വെൽക, നീ
മാനസോല്ലാസദായികേ!
ഇത്രനാളും നുകർന്നതില്ല ഞാ-
നിത്തരമൊരു പീയൂഷം.
പിന്നെയു,മതാ, തെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം!
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?

നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത
പൊന്മുകുളമേ, ധന്യ നീ!
തിന്മതൻ നിഴൽ തീണ്ടിടാതുള്ള
നിർമ്മലത്വമേ, ധന്യ നീ!
പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നെൻ-
പിഞ്ചുകൈയിലൊതുങ്ങിയോ?
മാനവന്മാർ നിൻ ചുറ്റുമായുടൻ
മാലികയ്ക്കായ് വന്നെത്തിടാം.
ഉത്തമേ, നിൻ മുഖത്തു നോക്കുമ്പോ-
ളെത്രചിത്തം തുടിച്ചിടാ!
ഹാ, മലീമസമാനസർപോലു-
മോമനേ, നിന്നെക്കാണുമ്പോൾ
പൂതചിത്തരായ്ത്തീരുമാറുള്ളോ-
രേതുശക്തി നീ, നിർമ്മലേ?
നിൽക്ക, നിൽക്കൂ, ഞാൻ കാണട്ടേ നിന്നെ,
നിഷ്കളങ്കസൌന്ദര്യമേ!
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?

രാജപാതയിൽ, പൊന്നുഷസ്സുപോൽ,
രാജിച്ചീടിനാൾ ബാലിക.
സംഖ്യയില്ലാതെ കൂടിനാർ ചുറ്റും
തങ്കനാണയം തങ്കുവോർ.
ആശയുൾത്താരിലേവനുമുണ്ടാ-
പ്പേശലമാല്യം വാങ്ങുവാൻ.
എന്തതിൻ വിലയാകട്ടെ, വാങ്ങാൻ
സന്തോഷം ചെറ്റല്ലേവനും!
സുന്ദരാധരപല്ലവങ്ങളിൽ
മന്ദഹാസം വിരിയവേ;
നീലലോലാളകങ്ങൾ നന്മൃദു-
ഫാലകത്തിലിളകവേ;
മന്ദവായുവിലംശുകാഞ്ചലം
മന്ദമന്ദമിളകവേ;
വിണ്ണിനുള്ള വിശുദ്ധകാന്തിയാ-
ക്കണ്ണിണയിൽ വഴിയവേ;
മാലികയുമായ് മംഗലാംഗിയാൾ
ലാലസിച്ചിതാപ്പാതയിൽ!
താരുണ്യ,മൽപനാളിനുള്ളിലാ-
ത്താരെതിരുടൽ പുൽകിടാം.
ഇന്നൊരാനന്ദസാരമാമിളം-
കുന്ദകോരകംതാനവൾ!
രാജപാതയില്ത്തിങ്ങിക്കൂടിയോ-
രാ ജനാവലിയൊന്നുപോൽ,
ആനന്ദസ്തബ്ധമായി, സുന്ദര-
ഗാനമീവിധം കേൾക്കവേ.....
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?

ചേലെഴുന്നൊരത്തൂമലര്മാല്യ-
മാളില്ലേ, വാങ്ങാനാരുമേ?
തങ്കനാണ്യങ്ങളായതിന്നവർ
ശങ്കിയാതെത്ര നൽകീല!
പൊന്നുനൽകുന്നു പൂവിനായിക്കൊ-
ണ്ടെന്നാലും മതിവന്നീലേ?
ഓമലേ, നിൻ ധനാഭിലാഷത്തിൻ-
സീമ നീപോലും കാണ്മീലേ?
അന്തരീക്ഷാന്തരം പിളർന്നുനീ,
ഹന്ത, പായുന്നൂമോഹമേ!.
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '

പൊൻപുലരിയെത്തെല്ലിടമുൻപു
ചുമ്പനം ചെയ്ത ഭാനുമാൻ,
നീലവാനിൻ നടുവിൽനി,ന്നതാ
തീയെതിർവെയില്തൂകുന്നൂ.
പച്ചിലച്ചാർത്തിനുൾലിലായോരോ
പക്ഷികൾ കൊൾവൂ വിശ്രമം.
ചൂടുകൊണ്ടു വരണ്ട വായുവി-
ലാടിടുന്നു ലതാളികൾ
ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നി-
ന്നാരാമശ്രീതൻസൌഭാഗ്യം?
കാട്ടിലാ മരച്ചോട്ടിലാ,യുണ്ടൊ-
രാട്ടിടയകുമാരകൻ,
ഉച്ചവെയിലേൽക്കാതുല്ലസിക്കുന്നു
പച്ചപ്പുൽത്തട്ടിലേകനായ്!
മുൻപിലായിതാ, മോഹനാംഗിയാം
വെമ്പലാർന്നൊരു ബാലിക!
ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയി,ല-
പ്പൊൽപ്പുതുമലര്‍മാലിക!
ആനതാനനയായി നിന്നവ-
ളാദരാൽ, മന്ദമോതിനാൾ:-
"ബാല,മത്തുച്ഛസമ്മാനമാകും
മാല- നീയിതു വാങ്ങുമോ?"
വിസ്മയസ്തബ്ധനായതില്ലവൻ
വിസ്തരിച്ചതില്ലൊന്നുമേ
സ്വീയമാം ശാന്തഭാവത്തിൽ,സ്മിത-
പീയൂഷം തൂകിയോതിനാൻ:-
'ഇല്ലല്ലോനിനകേകുവാനൊരു
ചില്ലിക്കാശുമെൻകൈവശം!...'
അസ്സുമാംഗിതനക്ഷികളി,ലി-
തശ്രുബിന്ദുക്കൾ ചേർത്തുപോയ്!
അഗ്ഗളനാളത്തിങ്കൽ നിന്നിദം
നിർഗ്ഗളിച്ചു സഗദ്ഗദം:
'ഒന്നുരണ്ടല്ല തങ്കനാണയം
മുന്നിൽ വെച്ചതാ മാനുഷർ;
ആയവർക്കാർക്കും വിറ്റീല, ഞാനീ-
യാരാമത്തിന്റെ രോമാഞ്ചം!-'
'ഓമനേ, മാപ്പിരന്നിടുന്നു ഞാ-
നാ മലര്മാല്യം വാങ്ങിയാൽ
എന്തു നൽകേണ്ടു പിന്നെ ഞാ,നെന്റെ
സന്തോഷത്തിന്റെ മുദ്രയായ്?
പുഞ്ചിരിയിൽക്കുളിർത്ത, നൽക്കിളി-
ക്കൊഞ്ചൽ തൂകിനാൾ കണ്മണി-
'ആ മുരളിയിൽനിന്നൊരു വെറും
കോമളഗാനം പോരുമേ...
പൂവിനെ നോക്കിച്ചിരിക്കും ചിലപ്പോൾ ഞാൻ
ദ്യോവിനെ നോക്കി ഞാൻ വിസ്മയിക്കും;
ആശിക്കും ചന്ദ്രനെ മാറോടു ചേർക്കുവാ-
നാമ്പൽപ്പൂവൊന്നിനാല്ത്തൃപ്തി നേടും!

Wednesday, 22 June 2016

Yaminikku - Anil Panachooran kavitha

കവിത: യാമിനിയ്ക്ക്
രചന: അനില്‍ പനച്ചൂരാന്‍


ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..
ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..

ഒരു കരം തന്നിലമൃതുചാലിച്ചു
മറു കരം കൊണ്ടേ മൃതികള്‍ പെയ്യിച്ചും
പ്രകൃതീശ്വരിയ്ക്കുടയ തിരുജഠരമാകും
ആധിതമസ്സിന്റെ ആധാര ശക്തി
ആധിയുഷസ്സിന്റെ ഗര്‍ഭഗ്രഹം നീ
ഒരു കരം തന്നിലമൃതുചാലിച്ചു
മറു കരം കൊണ്ടേ മൃതികള്‍ പെയ്യിച്ചും
പ്രകൃതീശ്വരിയ്ക്കുടയ തിരുജഠരമാകും
ആധിതമസ്സിന്റെ ആധാര ശക്തി
ആധിയുഷസ്സിന്റെ ഗര്‍ഭഗ്രഹം നീ

നിന്‍ നൂപരത്തിന്റെ തേങ്ങല്‍ കേള്‍ക്കാനെന്നും
നിന്നിദ്രയായിരിയ്ക്കുന്നു വിഷാദികള്‍,
നിന്‍ നൂപരത്തിന്റെ തേങ്ങല്‍ കേള്‍ക്കാനെന്നും
നിന്നിദ്രയായിരിയ്ക്കുന്നു വിഷാദികള്‍,
പ്രേമികള്‍, വൈദേഹികള്‍
പിന്നെ രോഗികള്‍, ദ്രോഹികള്‍,
നഷ്ടസഞ്ചാരികള്‍, നൃത്തം ചവിട്ടുന്ന നഗ്നദേഹങ്ങള്‍
നത്തിന്റെ കണ്ണുകള്‍, പിത്തപ്രകൃതികള്‍
കത്തുന്ന കണ്ണുമായ് കാമദാഹങ്ങള്‍

അഭയം തരും നിദ്രയേകുന്നു നീ
പൊന്‍കരം കൊണ്ടേ തഴുകുന്നു പാരിനെ
അഭയം തരും നിദ്രയേകുന്നു നീ
പൊന്‍കരം കൊണ്ടേ തഴുകുന്നു പാരിനെ
അമ്മയെപ്പോലെ താരാട്ടുന്നു
നീയെന്റെ മിഴികളെ ചുംബിച്ചടയ്ക്കുന്നു
സഖിയായ് ചാരെകിടന്നുലാളിയ്ക്കുന്നു
സമയമറിയാതെ ഞാന്‍ ചായുന്നൊരുളിവില്‍
കിനാവിന്റെ താമരവളയും തരുന്നു
സമയമറിയാതെ ഞാന്‍ ചായുന്നൊരുളിവില്‍
കിനാവിന്റെ താമരവളയും തരുന്നു

ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട
കാളിന്ദിയായെന്റെ മുന്നില്‍
ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട
കാളിന്ദിയായെന്റെ മുന്നില്‍
എങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു
എന്തിനെന്നറിയാതെയെന്നും..
ഒഴുകിയെത്തു നീ നനവുനഷ്ടപ്പെട്ട
കാളിന്ദിയായെന്റെ മുന്നില്‍
എങ്കിലും നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു
എന്തിനെന്നറിയാതെയെന്നും..

പ്രണയിപ്പു നിന്നെ ഞാന്‍ മൃതിയോളതുമല്ല
എന്‍ മൃതിയും നിന്‍ മടിയിലാകട്ടെ
അല്ലെങ്കില്‍ നീയെനെ മൃതിയുമാകട്ടെ..
ഒരു കയ്യില്‍ നിലാവിന്റെ താലവും
മറുകയ്യിലിരുട്ടിന്റെ തട്ടവുമേന്തി
സന്ധ്യയാം സീമന്തരേഖയില്‍ നിന്നുമാ
സിന്ദൂരകാന്തി മായിച്ചതിഖിന്നയായ്
എത്തുന്നു നീ നിശേ
ഒരു യുവതിയാം വിധവയെപ്പോലെ..
ഒരു യുവതിയാം വിധവയെപ്പോലെ..

Velipaadu Pusthakam - Anil Panachooran [Kavitha]

വെളിപാടു പുസ്തകം

അനില്‍ പനച്ചൂരാന്‍..


നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം
വാഴ്വിന്‍ വയലിലെ ഞാറ്റുവേലക്കിളി
ഓര്‍മ്മക്കുറിപ്പുമായ് കൂടണഞ്ഞീടുന്നു
സമരങ്ങളില്‍ തലയെരിഞ്ഞ
കിനാവിന്റെ താളിയോലയില്‍
അക്ഷരത്തിന്റെ മുറിവുമാഞ്ഞിട്ടില്ല

ചുവന്ന രക്താണുക്കള്‍ നിറഞ്ഞ പേനകൊണ്ടെഴുതുന്ന
ചെമ്പിച്ച വാക്കിന്റെ മുന തേഞ്ഞു പോയ്
നരകമാം സമരാഗ്നിയില്‍ നമ്മള്‍ ഹോമിച്ച
കൌമാര ചേതനകള്‍ ഉണരാതെ പോയി
നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം

ഇനിയെന്റെ ബാക്കി പത്രത്തില്‍
രക്തം ചുമച്ചു തുപ്പി മരിയ്ക്കുന്ന സൂര്യനും
മുറിവുണങ്ങാത്ത ഹൃദയവും
തേങ്ങുമീ സന്ധ്യയും മാത്രം
കരളു കാഞ്ഞെഴുതുന്ന കവിതയില്‍
നീണ്ട രാത്രിയുടെ മൌനവും
പുലരാത്ത നാളെയുടെ നഷ്ടമൂല്യങ്ങളും
നോക്കൂ സഖാവെ..
കരളു കാഞ്ഞെഴുതുന്ന കവിതയില്‍
നീണ്ട രാത്രിയുടെ മൌനവും
പുലരാത്ത നാളെയുടെ നഷ്ടമൂല്യങ്ങളും
മുദ്രാവാക്യം മുഴക്കിപെരുപ്പിച്ച
സംഘബോധത്തെരുകൂത്തിലിന്നിതാ
വര്‍ഗ്ഗം ബോധം കെടുത്തി
വിലപേശി വിറ്റുതിന്നുന്നു നാം തന്നെ നമ്മളെ
വിറ്റുതിന്നുന്നു നാം തന്നെ നമ്മളെ

നോക്കൂ സഖാവെ,ചത്തപെണ്ണിനാര്‍ത്തവ ശോണിതലിക്തമാം
ചെങ്കോലുമായി ചെകുത്താന്റെ വെള്ളെലികള്‍ മലയിറങ്ങുന്നു
മലകയറുമേതോ ഭ്രാന്തന്റെ കയ്യില്‍ നിന്നു
ഊര്‍ന്നു വീണുടയുന്നോ പ്രകാശത്തിന്‍ കൈക്കുടം
പ്രകാശത്തിന്‍ കൈക്കുടം

പതിയായ് പടികയറുന്ന ഭാര്യയുടെ
പതറുന്ന മിഴികളില്‍ നോക്കുവാന്‍
കണ്ണീലഗ്നിയുടെ സ്ഫുരണമില്ലാതെ
മുറിവിന്റെ ചാരിത്ര്യ ശുദ്ധിയില്‍ സംശയമില്ലാതെ
വാ മുറുക്കിയിരിയ്ക്കുന്നു വിപ്ലവം

പറയൂ സഖാവെ, ഞാനല്ലയോ വിപ്ലവകാരി
മജ്ജവാര്‍ന്നൊരു എല്ലിന്റെ കൂടായ്
കെട്ടടങ്ങുന്ന നിലവിളിയൊച്ചയായ്
മുട്ടുകുത്തിയിരക്കുന്ന നാവായ്
കൊല്ലപ്പെടാതെപോയന്നതില്‍ ഖേദിച്ചു
സ്മാരകങ്ങളില്‍ പേരെഴുതാത്തവന്‍
പറയൂ സഖാവെ, ഞാനല്ലയോ വിപ്ലവകാരി

വിണ്ടകാലുമായി ചെണ്ടകൊട്ടുന്നിതാ
പോയകാലത്തിന്റെ രക്തനക്ഷത്രങ്ങളും
അര്‍ദ്ധനഗഗ്നാംഗിയാം നരവംശ ശാസ്ത്രവും
ചരിത്രത്തിന്‍ ഓപ്പറേഷന്‍ തിയറ്ററില്‍
സത്യത്തിന്‍ ഭ്രൂണഹത്യകള്‍ പാപമാകാറില്ല

കുരിശിന്റെ ചില്ലയിലുറങ്ങാന്‍
മൃഗത്തിനോടനുവാദം ചോദിച്ചു
കാല്‍വരി കയറുമ്പോള്‍
അക്കല്‍ദാമയില്‍ പൂക്കുന്ന പൂകവുകള്‍
തുണിമാറ്റിയെന്നെ നാണം കെടുത്തുന്നു
അന്ത്യപ്രവാചകന്മാര്‍ തത്വശാസ്ത്രങ്ങളെ
ചന്തയില്‍ വില്‍ക്കുവാനെത്തുന്നതിനു മുമ്പ്
യൂദാസ്, എന്നെ രക്ഷിയ്ക്കൂ
കുരിശില്‍ കയറാനെന്നെ അനുവദിയ്ക്കൂ..

Valayil Veena Kilikal - Anil Panachooran [Kavitha]

വലയില്‍ വീണ കിളികള്‍
അനില്‍ പനച്ചൂരാന്‍



വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം

വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ
വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ

വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ

ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍

വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ

നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍

എന്നും എന്നും എന്‍റെ നെഞ്ചകം
കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
എന്നും എന്നും എന്‍റെ നെഞ്ചകം
കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ

തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍
തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍
കൂട് വിട്ടു കൂട് പായുമെന്‍
മോഹം ആര് കൂട്ടിലാക്കിടും
കൂട് വിട്ടു കൂട് പായുമെന്‍
മോഹം ആര് കൂട്ടിലാക്കിടും

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം

Surabhi - Anil Panachooran

കവിത: സുരഭി
അനില്‍ പനച്ചൂരാന്‍


ഒരു മദ്ധ്യവേനല്‍ ചൂടില്‍
ഒരു മദ്ധ്യവേനല്‍ ചൂടില്‍
ദൂരെ നഗരവാസിയാം തരുണന്‍
ഒരു മദ്ധ്യവേനല്‍ ചൂടില്‍
ദൂരെ നഗരവാസിയാം തരുണന്‍
കാടിനരികലുള്ളോരരിയ
നാട്ടില്‍ വന്നു പാര്‍ത്തു
കാടിനരികലുള്ളോരരിയ
നാട്ടില്‍ വന്നു പാര്‍ത്തു
വെയിലു മങ്ങി മാഞ്ഞു
വെയിലു മങ്ങി മാഞ്ഞു
സന്ധ്യാ കിരണവും പൊലിഞ്ഞു
അവനേകനായി വരവെ
ഒരു ഇടയ കന്യയെ കണ്ടു
അവനേകനായി വരവെ
ഒരു ഇടയ കന്യയെ കണ്ടു
അവളിടരാന്‍ വെമ്പി നില്‍ക്കും
പുതു പാരിജാത മുകുളം
അവളിടരാന്‍ വെമ്പി നില്‍ക്കും
പുതു പാരിജാത മുകുളം
വനസാന്ദ്രതയിലലിയാന്‍ വന്ന
ഋതുദേവതാ സദനം
വനസാന്ദ്രതയിലലിയാന്‍ വന്ന
ഋതുദേവതാ സദനം

ആരിവള്‍ എന്ന ചോദ്യം
തരുണ ഹൃദയം തുളുമ്പി നിന്നു
ആരിവള്‍ എന്ന ചോദ്യം
തരുണ ഹൃദയം തുളുമ്പി നിന്നു
അവള്‍ എന്തിനോ ഇടറി നിന്നു
അറിയാതെ ആ മിഴി നിറഞ്ഞു
അവള്‍ എന്തിനോ ഇടറി നിന്നു
അറിയാതെ ആ മിഴി നിറഞ്ഞു

ആരു നീ പെണ്‍കിടാവെ
ആലസിയ്ക്കും നിലാവെ
ആരു നീ പെണ്‍കിടാവെ
ആലസിയ്ക്കും നിലാവെ
പാലപ്പൂമര തണലില്‍
പാര്‍വണേന്ദു പോലെ
പാലപ്പൂമര തണലില്‍
പാര്‍വണേന്ദു പോലെ
ഈ താഴ്കാരത്തിന്റെ കുളിരില്‍
ഈ താഴ്കാരത്തിന്റെ കുളിരില്‍
മൂവന്തിയ്ക്കാരെയോ തേടി അലയും
പെണ്‍കിടാവെ പറയൂ
കരയാതെ കാര്യമെന്തേ
പെണ്‍കിടാവെ പറയൂ
കരയാതെ കാര്യമെന്തേ
അവളരളുന്നു മന്ദമന്ദം
അവളരളുന്നു മന്ദമന്ദം
കരളുരുകുന്ന സങ്കടങ്ങള്‍
കാണാതെ പോയി തന്റെ
കുഞ്ഞാടിനെ വൈകുന്നേരം
കാണാതെ പോയി തന്റെ
കുഞ്ഞാടിനെ വൈകുന്നേരം
അജപാലകന്റെ മകള്‍ ഞാന്‍
അജപാലകന്റെ മകള്‍ ഞാന്‍
അച്ഛനറിയാതെ പോന്നു ഞാനിവിടെ
തിരയുന്നു എന്റെ തുണയാം
കുഞ്ഞാടിനെ കണ്ടുവോ നീ
തിരയുന്നു എന്റെ തുണയാം
കുഞ്ഞാടിനെ കണ്ടുവോ നീ
കണ്ടതില്ല ഞാന്‍ കൂടി
കണ്ടതില്ല ഞാന്‍ കൂടി
തിരയാം നിന്റെ കൂടെ
വേണ്ടതില്ല ഞാന്‍ പോണൂ
കുടിയിലെന്നെ തിരയും
വേണ്ടതില്ല ഞാന്‍ പോണൂ
കുടിയിലെന്നെ തിരയും
അടിവച്ചകന്നു പോയി
അടിവച്ചകന്നു പോയി
ഞൊടിയിലാ പെണ്‍കിടാവും
അറിയാതെ നിന്നുപോയി
അവളെ നോക്കി അവനും
അറിയാതെ നിന്നുപോയി
അവളെ നോക്കി അവനും
വെയിലു വെന്ത വെണ്ണീറില്‍
കനലാം സന്ധ്യയും മാഞ്ഞു
വെയിലു വെന്ത വെണ്ണീറില്‍
തീക്കനലാം സന്ധ്യയും മാഞ്ഞു
അവളുടെ ഓര്‍മ്മയവനില്‍
മായാതെ കുളിരു കോരി
അവളുടെ ഓര്‍മ്മയവനില്‍
മായാതെ കുളിരു കോരി
എവിടെയോ നിന്നു കേള്‍പ്പൂ
എവിടെയോ നിന്നു കേള്‍പ്പൂ
കാറ്റിലൊഴികിയെത്തുന്ന ഗാനം
ഒരു കിനാവിലെന്ന പോലെ
അവനുരുകിയതിലലിഞ്ഞു
ഒരു കിനാവിലെന്ന പോലെ
അവനുരുകിയതിലലിഞ്ഞു

അവളെ കണ്ടു പിന്നെ
അവളെ കണ്ടു പിന്നെ
തരി വളകിലുക്കിയെന്‍ മുന്നില്‍
കുളിരിന്റെ മാഞ്ചുവട്ടില്‍
തളിര്‍വീണ പാതവക്കില്‍
കുളിരിന്റെ മാഞ്ചുവട്ടില്‍
തളിര്‍വീണ പാതവക്കില്‍
മൌനം എന്റെ ഹൃദയം
അവളോടു ചൊന്നു മധുരം
മൌനം എന്റെ ഹൃദയം
അവളോടു ചൊന്നു മധുരം
കാണാതിരിയ്ക്ക വയ്യ
അരനിമിഷം പോലും നിന്നെ
കാണാതിരിയ്ക്ക വയ്യ
നിമിഷം പോലും നിന്നെ
അരികില്‍ ചെന്ന നിമിഷം
അരികില്‍ ചെന്ന നിമിഷം
അവളകലേയ്ക്കു നോക്കി നിന്നു
ഉരിയാടുവാനുഴറി നില്‍ക്കേ
വാക്കു വരളുന്നതറിവു ഞാനും
ഉരിയാടുവാനുഴറി നില്‍ക്കേ
വാക്കു വരളുന്നതറിവു ഞാനും

ഉടനെ തിരികെ ഞാനെന്‍
കുടിയിലേയ്ക്കു പോന്നു
ഉടനെ തിരികെ ഞാനെന്‍
കുടിയിലേയ്ക്കു പോന്നു
അവളന്റെ മനസ്സിനുള്ളില്‍
ചേക്കേറി കൂട്ടിനുള്ളില്‍
അവളന്റെ മനസ്സിനുള്ളില്‍
ചേക്കേറി കൂട്ടിനുള്ളില്‍
അകലെയെവിടെയോ കേട്ടു
മൃദുല മുരളീ നിനാദം
അകലെയെവിടെയോ കേട്ടു
മൃദുല മുരളീ നിനാദം
കുയിലിന്റെ കൂജനം പോല്‍
അതിലലിയുന്ന ദിവ്യഗാനം
കുയിലിന്റെ കൂജനം പോല്‍
അതിലലിയുന്ന ദിവ്യഗാനം
കേള്‍ക്കാന്‍ കൊതിച്ച രാഗം
അജപാലികേ നിന്റെ ഗാനം
കേള്‍ക്കാന്‍ കൊതിച്ച രാഗം
അജപാലികേ നിന്റെ ഗാനം
അനുരാഗലോല സുഗതം
അതിലാഴ്ന്നുപോയ നിദയം
അനുരാഗലോല സുഗതം
അതിലാഴ്ന്നുപോയ നിദയം
അതിലാഴ്ന്നുപോയ നിദയം
അതിലാഴ്ന്നുപോയ നിദയം
മതിയില്‍ മലരും പെയ്യും
മതിയില്‍ മലരും പെയ്യും
അഴകിന്റെ മാരിവില്ലേ
മൊഴിയാതെ പോയതെന്തേ
ഒരുവാക്കുപ്പോലുമിന്ന്
മൊഴിയാതെ പോയതെന്തേ
ഒരുവാക്കുപ്പോലുമിന്ന്

പെയ്തു തോരത്ത മുകില്‍ പോല്‍
പെയ്തു തോരത്ത മുകില്‍ പോല്‍
അമിതഭാരം എന്‍ മനസ്സില്‍
ശരശയ്യയില്‍ ഞാന്‍ കിടന്നു
ശരറാന്തല്‍ മിഴിയടച്ചു
ശരശയ്യയില്‍ ഞാന്‍ കിടന്നു
ശരറാന്തല്‍ മിഴിയടച്ചു
കാമുകാ നിന്റെ ഹൃദയം
പ്രേമാര്‍ദ്ര ചിത്രശലഭം
കാമുകാ നിന്റെ ഹൃദയം
പ്രേമാര്‍ദ്ര ചിത്രശലഭം
രാഗലോല നിന്‍ മനസ്സിന്ന്
രോഗമാണ് വിരഹശോകം
രാഗലോല നിന്‍ മനസ്സിന്ന്
രോഗമാണ് വിരഹശോകം
പ്രണയമങ്കുരിച്ച ഹൃദയം
പ്രഹരമേറ്റ പവനു തുല്യം
പ്രണയമങ്കുരിച്ച ഹൃദയം
പ്രഹരമേറ്റ പവനു തുല്യം
അതരളിപൂത്ത പൂവനം പോല്‍
ആരുമതിരിടാത്ത സ്വപ്ന വനിക
അതരളിപൂത്ത പൂവനം പോല്‍
ആരുമതിരിടാത്ത സ്വപ്ന വനിക

വരുവതാരെന്റെ കനവില്‍
വരുവതാരെന്റെ കനവില്‍
കുളിര്‍ വലവിരിച്ചുകൊണ്ടിരവില്‍
വിരലാരു തൊട്ടു സിരയില്‍
സ്വരമാലപിപ്പതേതു മടിയില്‍
വിരലാരു തൊട്ടു സിരയില്‍
ഈ വീണസ്വരമാലപിപ്പതേതു മടിയില്‍
സ്മൃതിയില്‍ സുരഭി നില്‍പ്പൂ
സുര സാലഭഞ്ജിക പോലെ
സ്മൃതിയില്‍ സുരഭി നില്‍പ്പൂ
സുര സാലഭഞ്ജിക പോലെ
മനവിപഞ്ചികയില്‍ ഉണരും
രാഗ സഞ്ചാരിക പോലെ
മനവിപഞ്ചികയില്‍ ഉണരും
രാഗ സഞ്ചാരിക പോലെ
ഇടവ മുകില്‍ ചുരന്നൊഴുകും
നല്‍മഴക്കവിത പോലെ
നിന്റെ ഓര്‍മ്മ പെയ്തു നിനവില്‍
മേഘരാഗലയമായി
നിന്റെ ഓര്‍മ്മ പെയ്തു നിനവില്‍
മേഘരാഗലയമായി
കുയില്‍ വാണിയ്ക്ക് കുടപിടിയ്ക്കും
മാഞ്ചുവട്ടില്‍ അവള്‍ ചാഞ്ഞിരിപ്പൂ
ഒരു കൊച്ചുകാറ്റവള്‍ക്കരികില്‍
ഇലത്താളമിട്ടു കൂടിനില്‍പ്പൂ
ഒരു കൊച്ചുകാറ്റവള്‍ക്കരികില്‍
ഇലത്താളമിട്ടു കൂടിനില്‍പ്പൂ

തളിരടര്‍ന്നു വീണവഴിയില്‍
പാദ പതനം കേട്ടു സുരഭി
തളിരടര്‍ന്നു വീണവഴിയില്‍
പാദ പതനം കേട്ടു സുരഭി
അവനതാ വരുന്ന തരുണന്‍
അവളറിയതെ വേര്‍ത്തു പോയി
അവനതാ വരുന്ന തരുണന്‍
അവളറിയതെ വേര്‍ത്തു പോയി
അനുയാത്ര ചെയ്യുന്ന നിഴലേ
അറിയുന്നു നിന്റെ മനസ്സ്
അനുരാഗ ലോല വചസ്സ്
അനുരാഗ ദിവ്യ തപസ്സ്
അനുരാഗ ലോല വചസ്സ്
അനുരാഗ ദിവ്യ തപസ്സ്
അനുരാഗ ദിവ്യ തപസ്സ്

എന്തിനോ എന്റെ ഹൃദയം
എന്തിനോ എന്റെ ഹൃദയം
കനവു കാണുന്നു കനകം
കരളിലെന്തിനീ പഠഹം
ആ തരുണനെ കണ്ട നിമിഷം
കരളിലെന്തിനീ പഠഹം
ആ തരുണനെ കണ്ട നിമിഷം
പൂത്തുലഞ്ഞ് ചാഞ്ഞു നില്‍ക്കും
ഒരാറ്റു വഞ്ചിപോലെ
പൂത്തുലഞ്ഞ് ചാഞ്ഞു നില്‍ക്കും
ഒരാറ്റു വഞ്ചിപോലെ
അവള്‍ നിന്നു വ്രീളാ നമ്രം
കാല്‍ ചിലങ്ക ചിഞ്ചിതമോതി
അവള്‍ നിന്നു വ്രീളാ നമ്രം
കാല്‍ ചിലങ്ക ചിഞ്ചിതമോതി

അവനോതി മെല്ലെ മെല്ലെ
അവനോതി മെല്ലെ മെല്ലെ
കുളിര്‍ മഴ ചാറുന്നപോലെ
അവനോതി മെല്ലെ മെല്ലെ
കുളിര്‍ മഴ ചാറുന്നപോലെ
പുതുവസന്ത മലരില്‍ നിന്ന്
തേന്‍ കിനിയുന്ന പോലെ
പുതുവസന്ത മലരില്‍ നിന്ന്
തേന്‍ കിനിയുന്ന പോലെ
കിളി പാടുമെന്റെ കരളില്‍
സുരഭി നിന്നെയോര്‍ത്താല്‍
കിളി പാടുമെന്റെ കരളില്‍
സുരഭി നിന്നെയോര്‍ത്താല്‍
അറിയാന്‍ ശ്രമിപ്പൂ ചിത്തം
അനുരാഗമെത്ര ചിത്രം
അറിയാന്‍ ശ്രമിപ്പൂ ചിത്തം
അനുരാഗമെത്ര ചിത്രം
അനുരാഗമെത്ര ചിത്രം
വേള്‍ക്കാന്‍ കൊതിപ്പൂ നിന്നെ
പ്രിയം കേള്‍ക്കാന്‍ കാത്തിരിപ്പൂ
വേള്‍ക്കാന്‍ കൊതിപ്പൂ നിന്നെ
പ്രിയം കേള്‍ക്കാന്‍ കാത്തിരിപ്പൂ
അകമേറി നില്‍ക്കുമഴകേ
അനുവാദമേകൂ കരളേ
അകമേറി നില്‍ക്കുമഴകേ
അനുവാദമേകൂ കരളേ
അനുവാദമേകൂ കരളേ
അനുവാദമേകൂ കരളേ

അവള്‍ മൊഴിയുന്നു ചകിതയായി
ഉരുകുന്ന ഹൃദയമോടെ
കാറ്റേറ്റ് കനകനാളം
വിറപൂണ്ട മാത്രപോലെ
കാറ്റേറ്റ് കനകനാളം
വിറപൂണ്ട മാത്രപോലെ

അരുതാത്തതെന്റെ ആശ
അരുതാത്തതെന്റെ ആശ
അതറിയുന്നതെന്‍ നിരാശ
അരുതാത്തതെന്റെ ആശ
അതറിയുന്നതെന്‍ നിരാശ
അരുണാഭ ചൂടിയണയും
അരുരാഗമേ വേണ്ട വേണ്ട
അരുണാഭ ചൂടിയണയും
അരുരാഗമേ വേണ്ട വേണ്ട
അരുരാഗമേ വേണ്ട വേണ്ട

ഒടുവില്‍ നമ്മള്‍ പിരിയും
ഈ കടവില്‍ ഞാനേകയാകും
ഒടുവില്‍ നമ്മള്‍ പിരിയും
ഈ കടവില്‍ ഞാനേകയാകും
പടിവാതില്‍ ചാരിമെല്ലെ
പടിയിറങ്ങുമീ പ്രണയം
പടിവാതില്‍ ചാരിമെല്ലെ
പടിയിറങ്ങുമീ പ്രണയം :(

നിലവിട്ട ഹൃദയമോഹം
നിലവിട്ട ഹൃദയമോഹം
അലപോലെ തല്ലിയലയും
നിലവിട്ട ഹൃദയമോഹം
അലപോലെ തല്ലിയലയും
നിലവിട്ട ഹൃദയമോഹം
അലപോലെ തല്ലിയലയും
അതുകൊണ്ട് നിസ്വയാം ഞാന്‍
പുലരട്ടെയിവിടെയിതുപോല്‍
അതുകൊണ്ട് നിസ്വയാം ഞാന്‍
അതുകൊണ്ട് നിസ്വയാം ഞാന്‍
പുലരട്ടെയിവിടെയിതുപോല്‍
പുലരട്ടെയിവിടെയിതുപോല്‍
പുലരട്ടെയിവിടെയിതുപോല്‍
പുലരട്ടെയിവിടെയിതുപോല്‍

വേനല്‍ക്കുടീരത്തിനരികില്‍
ഒരു ചാതകപക്ഷിപോലെ
വേനല്‍ക്കുടീരത്തിനരികില്‍
ഒരു ചാതകപക്ഷിപോലെ
മഴമേഘമെത്തുവാനായി
കരയുന്ന കണ്ണുമായി
മഴമേഘമെത്തുവാനായി
കരയുന്ന കണ്ണുമായി
വിടരാതെ പോയ മലരേ
വിധിയറിയാതെ കണ്ട കനവേ
വിടരാതെ പോയ മലരേ
വിധിയറിയാതെ കണ്ട കനവേ
മിഴിനീരു തന്ന നനവായ്
വഴിപിരിയുന്നു നമ്മള്‍ ഇവിടെ
മിഴിനീരു തന്ന നനവായ്
വഴിപിരിയുന്നു നമ്മള്‍ ഇവിടെ
വഴിപിരിയുന്നു നമ്മള്‍ ഇവിടെ
അരുതത്താതെന്റെ ആശ
അരുതാത്തതെന്റെ ആശ
അതറിയുന്നതെന്‍ നിരാശ
അരുണാഭ ചൂടിയണയും
അനുരാമേ വേണ്ട വേണ്ട
അനുരാമേ വേണ്ട വേണ്ട
അനുരാമേ വേണ്ട വേണ്ട